'സിദ്ധാർത്ഥനെ തല്ലിക്കൊന്നതാണ്, തല്ലിയത് മൃഗീയമായി'; സുഹൃത്തിന്‍റെ ഓഡിയോ സന്ദേശം

അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുതെന്നും സുഹൃത്ത്
'സിദ്ധാർത്ഥനെ തല്ലിക്കൊന്നതാണ്, തല്ലിയത് മൃഗീയമായി'; സുഹൃത്തിന്‍റെ ഓഡിയോ സന്ദേശം

കൽപ്പറ്റ: വയനാട് പൂക്കോട് വെറ്ററിനെറി കോളേജിലെ വിദ്യാ‍ർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി സുഹൃത്ത് രം​ഗത്ത്. സിദ്ധാർത്ഥനെ തല്ലിയത് മൃഗീയമായിട്ടെന്നാണ് സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ. അവനെ തല്ലിക്കൊന്നതാണ്. അവന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. ഒരാളെ പോലും വെറുതെ വിടരുത്. പുറത്ത് നല്ലവരായി അഭിനയിക്കുകയാണെന്നും സുഹൃത്ത് പറഞ്ഞു. സുഹൃത്തിൻ്റെ ഓഡിയോ സന്ദേശം റിപോർട്ടറിന് ലഭിച്ചു. ഓഡിയോ സന്ദേശം പൊലീസിന് കൈമാറിയതായി കുടുംബം അറിയിച്ചു.

ചിലർ മാധ്യമങ്ങളോട് കാര്യങ്ങൾ പറയാൻ വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. അതുകൊണ്ട് തന്നെ തുറന്നുപറയാനുള്ള ബുദ്ധിമുട്ടുണ്ട്. സിൻജോ അടക്കമുള്ളവർ ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. ഒരുകൂട്ടം വിദ്യാർത്ഥികൾ‌ ഭയപ്പെടുത്തുന്നു എന്ന കാര്യങ്ങളാണ് സുഹൃത്തുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. അതുകൊണ്ട് തന്നെയാണ് തുറന്നുപറച്ചിലിന് തയ്യാറാകാത്തത്. സുഹൃത്തിന്റെ ഓഡിയോ പൂർണമായും കേട്ട ശേഷം പൊലീസ് അടുത്ത നടപടിയിലേക്ക് കടക്കും എന്നതാണ് സൂചന.

ആരാണ് തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്ന് പറയാനോ അവരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്താനോ വിദ്യാർത്ഥികൾ ഇതുവരെ തയ്യാറായിട്ടില്ല. ഭാവിയെ ബാധിക്കുമെന്നും ജീവന് തന്നെ ഭീഷണിയാവുമെന്നുമുള്ള പേടി വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ടാണ് പരസ്യ പ്രതികരണത്തിന് തയ്യാറാവുന്നില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കിയത്.

'സിദ്ധാർത്ഥനെ തല്ലിക്കൊന്നതാണ്, തല്ലിയത് മൃഗീയമായി'; സുഹൃത്തിന്‍റെ ഓഡിയോ സന്ദേശം
'സിദ്ധാർത്ഥന്‍ മരിച്ച ദിവസം വി സി ക്യാംപസിലുണ്ടായിരുന്നു, വീഴ്ച്ചയുണ്ടായി'; പൊലീസ് റിപ്പോർട്ട്

അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിസിയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർത്ഥ് മരിച്ച ദിവസം ഉച്ച മുതൽ വിസി ഡോ. എം ആർ ശശീന്ദ്രനാഥ് ക്യാംപസിൽ ഉണ്ടായിരുന്നു. മരണവിവരം അറിഞ്ഞിട്ടും അന്വേഷിക്കാൻ വിസി തയ്യാറായില്ല. മാനേജ്മെന്റ് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖങ്ങൾ നടത്തുകയായരുന്നു ശശീന്ദ്രനാഥ്. അഭിമുഖം കഴിഞ്ഞ് 21നാണ് വിസി ക്യാംപസിൽ നിന്ന് പോയത്.

സിദ്ധാർത്ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുൻപുതന്നെ അഴിച്ചതായും റിപ്പോർട്ടുണ്ട്. പ്രതികൾ തന്നെയാണ് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം അഴിച്ചത്. മർദന വിവരം വീട്ടിൽ അറിയിക്കാതിരിക്കാൻ സിദ്ധാർഥന്റെ ഫോൺ പ്രതികൾ പിടിച്ചുവെച്ചതായും തിരികെ നൽകിയത് 18-ന് രാവിലെയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹോസ്റ്റലിൽ നടന്ന പീഡനം തന്നെ അറിയിച്ചില്ലെന്ന് മുൻ വിസി പറഞ്ഞു. മരണവിവരം മാത്രമാണ് അറിയിച്ചത്. മർദ്ദന വിവരം അദ്ധ്യാപകർ മറച്ചുവച്ചു. ആത്മഹത്യ നടന്ന വിവരം മാത്രമാണ് അറിയിച്ചത്. 18 ന് ക്യാംപസിൽ എത്തിയത് ഒഴിവാക്കാൻ കഴിയാത്ത അഭിമുഖമുണ്ടായിരുന്നതിനാലാണ്. മൃതദേഹം കൊണ്ടുവന്നപ്പോൾ അഭിമുഖം നിർത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com