തരൂരിനെ പ്രശംസിച്ചത് ആലങ്കാരികമായി; തിരുവനന്തപുരത്ത് ബിജെപി തന്നെ വിജയിക്കുമെന്ന് ഒ രാജഗോപാല്‍

നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കും
തരൂരിനെ പ്രശംസിച്ചത് ആലങ്കാരികമായി; തിരുവനന്തപുരത്ത് ബിജെപി തന്നെ വിജയിക്കുമെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെക്കുറിച്ച് താന്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. ഒന്നില്‍ കൂടുതല്‍ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് തരൂരിനെക്കുറിച്ച് സംസാരിച്ചത്. നിലവില്‍ തരൂരിന്റെ മണ്ഡലത്തിലെ സാന്നിധ്യം നാമമാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഒ രാജഗോപാല്‍ പറഞ്ഞത്. എന്നാല്‍ അത് താന്‍ പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

തരൂരിനെ പ്രശംസിച്ചത് ആലങ്കാരികമായി; തിരുവനന്തപുരത്ത് ബിജെപി തന്നെ വിജയിക്കുമെന്ന് ഒ രാജഗോപാല്‍
ശശി തരൂരിനെ തിരുവനന്തപുരത്ത് തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല; ഒ രാജഗോപാല്‍

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്ന് തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ദാന ചടങ്ങിനിടയില്‍ ഞാന്‍ നടത്തിയ പ്രസംഗത്തില്‍ തിരു:എം പി ശശി തരൂരിനെക്കുറിച്ച് നടത്തിയ പരാമര്‍ശം ഞാനുദ്ദേശിച്ച അര്‍ത്ഥത്തിലല്ല മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്. ഒന്നില്‍ കൂടുതല്‍ തവണ വിജയിച്ചയാള്‍ എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ സംസാരിച്ചത്. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തിലും, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബി ജെ പിയ്ക്ക് വിജയിയ്ക്കുവാനുള്ള സാഹചര്യം നിലവിലുണ്ട്. മാത്രവുമല്ല നിലവില്‍ ശ്രീ.തരൂരിന്റെ മണ്ഡലത്തിലെ സാന്നിദ്ധ്യവും നാമ മാത്രമാണ് എന്നത് അദ്ദേഹത്തിന്റെ സാധ്യതയെ പ്രതികൂലമായി ബാധിയ്ക്കും.ഒ രു പാലക്കാട്ട് കാരനെന്ന നിലയ്ക്ക് ആലങ്കാരികമായി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണ് പ്രസ്തുത പ്രസംഗത്തിലുള്ളത്...ബിജെ പി ഇത്തവണ തിരുവനന്തപുരത്ത് വിജയിയ്ക്കും എന്നതാണ് എന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ നിലപാട്....

Related Stories

No stories found.
logo
Reporter Live
www.reporterlive.com