കൊച്ചി: ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ആദ്യ പകുതിയിൽ ഗോവ എഫ് സി രണ്ട് ഗോളിന് മുന്നിൽ. മഞ്ഞപ്പടയുടെ പ്രതിരോധം തകർത്ത് ആദ്യപകുതിയുടെ ഏഴാം മിറ്റിൽ റൗളിൻ ബോർജസ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയുടെ പതിനേഴാം മിനുറ്റിൽ ഗോവ രണ്ടാമതും ബ്ലാസ്റ്റേഴ്സിൻ്റെ വലകുലുക്കി. മുഹമ്മദ് യാസിനാണ് ബാസ്റ്റേഴ്സ് ആരാധകരെ നിരാശയിലേയ്ക്ക് തള്ളിവിട്ട രണ്ടാം ഗോൾ നേടിയത്.
ആദ്യ പകുതിയിലുടനീളം ദയനീയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സ് കാഴ്ച വെച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ ലീഡെടുക്കാന്‍ ഗോവന്‍ പടയ്ക്ക് സാധിച്ചു. കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന് സംഭവിച്ച പിഴവ് മുതലെടുത്ത റൗളിന്‍ ബോര്‍ജസ് ആണ് സന്ദര്‍ശകരെ മുന്നിലെത്തിച്ചത്.
ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്നേ തന്നെ മഞ്ഞപ്പടയെ നിശബ്ദമാക്കി രണ്ടാം ഗോളും വീണു. 17-ാം മിനിറ്റില്‍ മുഹമ്മദ് യാസിറാണ് രണ്ടാമതും ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുക്കിയത്. ഇടതുവിങ്ങില്‍ നിന്ന് നോവ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു യാസിര്‍ ഗോള്‍ നേടിയത്. മറുവശത്ത് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഗോളായില്ല.