പൊരുതി വീണ് ഇന്ത്യ; ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം

പൊരുതി വീണ് ഇന്ത്യ; ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം

ആദ്യ പകുതിയില്‍ മികച്ച ഡിഫെന്‍സീവ് പ്രകടനം കാഴ്ച്ചവെക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഓസ്‌ട്രേലിയയോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും അടിയറവ് പറഞ്ഞത്. കരുത്തരായ ഓസ്‌ട്രേലിയയെ ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെങ്കിലും രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ കൈവിട്ടു. സോക്കറൂസിന് വേണ്ടി ജാക്‌സിന്‍ ഇര്‍വിന്‍, ജോര്‍ദാന്‍ ബോസ് എന്നിവരാണ് ഇന്ത്യന്‍ വല കുലുക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഓസ്ട്രേലിയയുടെ അധിപത്യമാണ് കാണാന്‍ സാധിച്ചത്. എങ്കിലും ഇന്ത്യന്‍ പ്രതിരോധം ഉറച്ചു നിന്നതോടെ ഓസ്ട്രേലിയക്ക് ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ല. മികച്ച ഡിഫെന്‍സീവ് പ്രകടനം കാഴ്ച്ചവെക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ആദ്യ പകുതിയില്‍ 70 ശതമാനവും പന്ത് ഓസ്ട്രേലിയന്‍ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും ഓസ്ട്രേലിയ തന്നെയായിരുന്നു.

കരുത്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ വളരെ കരുതലോടെയാണ് ബ്ലൂ ടൈഗേഴ്‌സ് തുടങ്ങിയത്. ഓസ്‌ട്രേലിയയുടെ ആക്രമണങ്ങള്‍ക്കിടയിലും ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് വന്ന ക്രോസില്‍ നിന്നുള്ള ഛേത്രിയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തുപോയി. 21-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്ന് ഓസ്‌ട്രേലിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളായില്ല. സോക്കറൂസിന് കൂടുതല്‍ സെറ്റ്പീസുകള്‍ ലഭിച്ചെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

പൊരുതി വീണ് ഇന്ത്യ; ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം
ഏഷ്യന്‍ കപ്പ്; ഓസ്‌ട്രേലിയയ്‌ക്ക് കോട്ട കെട്ടി ഇന്ത്യ; ആദ്യ പകുതി ഗോള്‍രഹിതം

എന്നാല്‍ രണ്ടാം പകുതിയില്‍ ഓസ്‌ട്രേലിയ ആക്രമണം കൂടുതല്‍ കടുപ്പിച്ചതോടെ ഇന്ത്യയുടെ പ്രതിരോധനിര പതറിത്തുടങ്ങി. അതിന്റെ ഫലമായി രണ്ടാം പകുതിയുടെ തുടക്കത്തിലേ ഇന്ത്യ ലീഡ് വഴങ്ങി. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ജാക്‌സിന്‍ ഇര്‍വാനിലൂടെ ഓസ്‌ട്രേലിയ ആദ്യ ഗോള്‍ നേടി. ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍ വീണത്. ഇന്ത്യയുടെ ബോക്‌സിലേക്ക് വന്ന ക്രോസ് ഗുര്‍പ്രീതിന് കൈയ്യില്‍ ഒതുക്കാന്‍ കഴിയാതെ പോയി. ഗുര്‍പ്രീത് ക്ലിയര്‍ ചെയ്ത പന്ത് നേരെ പോയത് ഇര്‍വിന്റെ മുന്നിലേക്ക്. താരം അനായാസം പന്ത് വലയ്ക്കുള്ളിലേക്ക് ഉതിര്‍ത്തു.

ലീഡ് നേടിയതോടെ മത്സരം പൂര്‍ണമായും ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായി. 72-ാം മിനിറ്റില്‍ രണ്ടാം തവണയും ഇന്ത്യന്‍ വല കുലുങ്ങി. പകരക്കാരനായി ഇറങ്ങിയ ജോര്‍ദാന്‍ ബോസ് ആണ് സോക്കറൂസിന്റെ രണ്ടാം ഗോള്‍ നേടിയത്. വലതുവിങ്ങില്‍ നിന്നും പന്തുമായി മുന്നേറിയ റിലീ മക്ഗ്രീ കൊടുത്ത പാസ് ജോര്‍ദാന്‍ ബോസ് അനായാസം വലയിലാക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com