മുംബൈ: ട്വന്റി 20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ലോകകപ്പ് നേട്ടത്തിന് ഏറ്റവും മികച്ച താരങ്ങളെ ടീമിലെത്തിക്കണം. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ഉപനായകൻ ലോകകപ്പിന് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിലെ താരത്തിന്റെ പ്രകടനത്തിൽ ബിസിസിഐ തൃപ്തരല്ലെന്നാണ് സൂചന.
മുംബൈ നായകൻ കൂടിയായ ഹാർദ്ദിക്ക് ഐപിഎല്ലിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 129 റൺസ് മാത്രമാണ് നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്നും താരം എറിഞ്ഞത് എട്ട് ഓവർ മാത്രം. 11.13 ആണ് ഇക്കണോമി. ഒരു വിക്കറ്റ് മാത്രമാണ് മുംബൈ നായകന് നേടാനായത്. തുടർച്ചയായ മത്സരങ്ങളിൽ പന്തെറിയാൻ എത്താതിരുന്നത് ഹാർദ്ദിക്കിന്റെ കായികക്ഷമതയെയും ചോദ്യം ചെയ്തിട്ടുണ്ട്.
ഹാർദ്ദിക്കിനെ ഒഴിവാക്കിയാൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓൾ റൗണ്ടർ ശിവം ദൂബെയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കും. അഞ്ച് മത്സരങ്ങൾ കളിച്ച ദൂബെ ഇതുവരെ 176 റൺസാണ് അടിച്ചുകൂട്ടിയത്. ഇന്ത്യൻ മുൻ താരങ്ങൾ ഉൾപ്പടെ ദൂബെയ്ക്ക് അവസരം നൽകണമെന്നാണ് വാദിക്കുന്നത്.