Thiruvananthapuram

തിരുവല്ലത്തെ ഷഹന ഷാജിയുടെ ആത്മഹത്യ, പ്രതികൾ പിടിയിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: തിരുവല്ലത്ത് ഇരുപത്തിരണ്ടുകാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. പ്രതികൾ പിടിയിലായത് തിരുവനന്തപുരം കണ്ടലയിൽ നിന്നാണ്. ദിണ്ടിഗൽ, മധുര ബാംഗ്ലൂർ, മൈസൂർ, ഹൈദരാബാദ്, വിയാവാദ എന്നിവടങ്ങളിലാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 7 പേരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയി. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ, സംഘടിത കുറ്റകൃത്യം എന്നീ വകുപ്പുകളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളെ പിടിക്കൂടിയ കേരള പൊലീസിന് കുടുംബവും നാട്ടുകാരും അഭിവാദ്യങ്ങൾ അറിയിച്ചു.

പ്രതികൾ മൊബൈൽ ഫോൺ ഉൾപ്പടെ ഉപയോഗിക്കാത്തതിനാൽ കണ്ടെത്താൻ പ്രയാസം ആയിരുന്നുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഫോർട്ട് എസിപി ഷാജി വ്യക്തമാക്കി. പ്രതികൾക്ക് പുറകിൽ തന്നെ ഉണ്ടായിരുന്നു. ഒളിവിൽ തമാസിക്കാൻ സഹായിച്ചവർക്ക് എതിരെ നടപടി ഉണ്ടാവുമെന്നും എസിപി വ്യക്തമാക്കി.

ഭർതൃവീട്ടിൽ നിരന്തരം ഷഹന ശാരീരികോപദ്രവം ഏറ്റിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പലവട്ടം ഷഹനയെ മാനസികമായി പീഡിപ്പിക്കുന്നതിനൊപ്പം നൗഫലിന്റെ മാതാവ് ശാരീരകമായി ഉപദ്രവിക്കുമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകളുടെ ചില ചിത്രങ്ങളും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു. അതിക്രമങ്ങൾ കൂടിവന്നതോടെ ഷഹനയെ മാതാപിതാക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് ശേഷം നൗഫൽ വീട്ടിലെത്തി ഷഹനെ തിരികെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നു. നൗഫലിന്റെ സഹേദരപുത്രന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനാണ് കൂട്ടിക്കൊണ്ടു പോകാൻ വന്നത്. എന്നാൽ ഷഹന പോകാന്‍ വിസമ്മതിക്കുകയായിരുന്നു. തുടർന്ന് നൗഫൽ ബലം പ്രയോഗിച്ച് ഒന്നര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊണ്ടുപോവുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷഹന മുറി അടച്ച് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.

ഷഹനയുടെ അത്മഹത്യയിൽ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. പീഡനക്കേസുകളിൽ പൊലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും സതീദേവി പറഞ്ഞു.

വിളി വന്നത് ചെറിയാൻ ഫിലിപ്പിൻ്റെ ഫോണിൽ നിന്ന്: ബ്രിട്ടാസിൻ്റെ വാദംതള്ളി തിരുവഞ്ചൂർ രാധാകൃഷ്ണൻ

പൊളിറ്റിക്കല്‍ ഹിറ്റ്മാന്‍ മുഖം രക്ഷിക്കാന്‍ ശ്രമം തുടങ്ങി, സത്യം പുറത്ത് വരും; സ്വാതി മാലിവാള്‍

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

SCROLL FOR NEXT