News

പ്രേമലു തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ല; എസ്എസ് കാർത്തികേയ, ഒടിടി വരുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ രാജമൗലിയുടെ മകൻ എസ്‌ എസ്‌ കാർത്തികേയനാണ്. തെലുങ്കിൽ ഇതിനോടകം തന്നെ ചിത്രം ജനപ്രിയമായി കഴിഞ്ഞു.

തെലുങ്കിൽ ചിത്രത്തിന്റെ ഒടിടി സ്വന്തമാക്കിയിരിക്കുന്നത് ആഹ ആണ്. ഈ മാസം 12 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന്റെ മലയാളം ഒടിടി റിലീസും 12ാം തിയ്യതി തന്നെയാണ് ഹോട്ട്സ്റ്റാറിൽ എത്തുന്നത്. തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ലെന്നും ഒടിടി പതിപ്പ് എങ്ങനെയായിരിക്കുമെന്ന് കാണാൻ ആകാംക്ഷയുണ്ടെന്നും എസ്എസ് കാർത്തികേയ പറഞ്ഞു.

പ്രേമലുവിൻ്റെ വിജയത്തോടെ തെലുങ്ക് സിനിമയിൽ വലിയ അവസരങ്ങളാണ് മമിത ബൈജുവീണ് ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച് ഇതിനകം തന്നെ രണ്ട് പ്രോജക്റ്റുകൾ മമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 10 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്.

ചെറിയ ബജറ്റിലൊരുങ്ങിയ ഒരു മലയാളം ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരങ്ങളാണ് പ്രേമലുവിന് ലഭിച്ചത്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

SCROLL FOR NEXT