News

ശരീരികമായി ഉപദ്രവിച്ചുണ്ടെങ്കിൽ തെളിയിക്കാൻ ബ്രാഡ് പിറ്റ്; ആഞ്ജലീന ജോളിക്ക് തിരിച്ചടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് താരം ആഞ്ജലീന ജോളിയ്ക്ക് മുൻ ഭർത്താവും നടനുമായ ബ്രാഡ് പിറ്റിൽ നിന്ന് തിരിച്ചടി. തന്നെ ബ്രാഡ് ശാരീരികമായി ഉപദ്രവിച്ചു എന്ന ആരോപണം കോടതിയിൽ തെളിയിക്കാൻ നടൻ ആവശ്യപ്പെട്ടതാണ് ആഞ്ജലീനയെ പ്രതിസന്ധിയിലാക്കിയത്. ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയര്‍ വിറ്റതുമായി ബന്ധപ്പെട്ട കേസില്‍ നിയമപോരാട്ടം നടക്കുകയാണ്. ഇതിനിടെയാണ് കേസിൽ വഴിത്തിരിവ്.

വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളിയുടെ അഭിഭാഷകർ ലോസ് ഏഞ്ചൽസ് കോടതിയിൽ രേഖകൾ സമർപ്പിച്ചത്. ആഞ്ജലീന മുൻപ് വൈനറി വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ താനുമായി നോൺ-ഡിസ്‌ക്ലോഷർ എഗ്രിമെൻ്റ് ഉള്ളതിനാല്‍ ബ്രാഡ് പിറ്റ് തന്നെ ഉപദ്രവിച്ച കാര്യം പുറത്ത് പറഞ്ഞില്ല എന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2016-ൽ ഫ്രാൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള കുടുംബത്തിൻ്റെ യാത്രയ്ക്ക് മുമ്പ് തന്നെ നടൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ആഞ്ജലീന ജോളി ആരോപിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

2019ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റുമായി വേർപിരിഞ്ഞത്. ബ്രാഡ് പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ പങ്ക് രഹസ്യമായി വിറ്റുവെന്നാണ് കേസില്‍ നടൻ ആരോപിച്ചത്. 2021 ഇത് സംബന്ധിച്ച കരാര്‍ ആഞ്ജലീന ജോളി ലംഘിച്ചെന്നും നടൻ പറയുന്നു. 2021 ഒക്‌ടോബറിൽ ആഞ്ജലീന ജോളി ടെനുട്ട് ഡെൽ മോണ്ടോ വൈൻ ഗ്രൂപ്പിന് നടത്തിയ വൈനറി വിൽപ്പന സ്റ്റേ ചെയ്യണമെന്ന നടന്‍റെ ഹർജിക്കെതിരെയാണ് ആഞ്ജലീന രേഖകള്‍ നല്‍കിയത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT