National

കിണറില്‍ ജോലിക്കിടെ ശ്വാസംമുട്ടി സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാള്‍ പഡിബാഗിലുവില്‍ കിണറില്‍ വളയം സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. വിട്ടല്‍ പഡ്‌നൂര്‍ സ്വദേശികളായ കെ എം ഇബ്രാഹി (38), സഹോദരന്‍ മുഹമ്മദലി എന്നിവരാണ് കിണറില്‍ വെച്ച് ശ്വാസം മുട്ടി മരിച്ചത്.

വെങ്കട് റാവുവിന്റെ വളപ്പില്‍ 25 അടി താഴ്ചയുള്ള കിണറില്‍ റിങുകള്‍ ഘടിപ്പിക്കുന്നതിന് മുഹമ്മദലിയെ കയറിന്റെ സഹായത്തോടെ ഇറക്കിയതായിരുന്നു. ശ്വസിക്കാന്‍ പ്രയാസം നേരിട്ട സഹോദരനെ സഹായിക്കാന്‍ കിണര്‍ ജോലിയില്‍ പരിചയസമ്പന്നനായ ഇബ്രാഹീമും ഇറങ്ങി. ഇരുവര്‍ക്കും കിണറില്‍ ശ്വാസ തടസ്സം നേരിട്ടതോടെ നാട്ടുകാര്‍ ചേര്‍ന്ന് വിട്‌ള ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിട്ടല്‍ പൊലീസ് കേസെടുത്തു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT