National

ത്രിപുരയില്‍ ഇനി പ്രതിപക്ഷ നേതാവ് സ്ഥാനം സിപിഐഎമ്മിന്; ജിതേന്ദ്ര ചൗധരിയെ തിരഞ്ഞെടുത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഗര്‍ത്തല: ത്രിപുര നിയമസഭയിലെ പ്രതിപക്ഷ നേതാവായി സിപിഐഎം നിയമസഭ കക്ഷി നേതാവ് ജിതേന്ദ്ര ചൗധരിയെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായിരുന്ന, തിപ്ര മോത്ത പാര്‍ട്ടി എംഎല്‍എ അനിമേഷ് ദേബര്‍മ്മ മുഖ്യമന്ത്രി മണിക് സാഹ നയിക്കുന്ന ബിജെപി സര്‍ക്കാരില്‍ മന്ത്രിയായതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിവ് വന്നിരുന്നു. മുന്‍ മന്ത്രിയും മുന്‍ ലോക്‌സഭ എംപിയുമാണ് ജിതേന്ദ്ര ചൗധരി.

'കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ട് ശതമാനത്തിന്റെ(24.62%) അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്ത് ഞങ്ങളാണ്. എന്നാല്‍ തിപ്ര മോത്തക്ക് 13 സീറ്റ്(20%) ലഭിച്ചതിനാല്‍ അവരെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു. സിപിഐഎമ്മിന് 11 സീറ്റുകളാണ് ലഭിച്ചത്.', ജിതേന്ദ്ര ചൗധരി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചത്. സിപിഐഎം 11 സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. ബോക്‌സാനഗറില്‍ നിന്നുള്ള സിപിഐഎം എംഎല്‍എ ഷംസുല്‍ ഹഖ് അന്തരിച്ചതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സിപിഐഎം അംഗസംഖ്യ 10ആയി ചുരുങ്ങിയിരുന്നു. ബിജെപിയുടെ അംഗസംഖ്യ 33 ആയി ഉയരുകയും ചെയ്തിരുന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT