National

പ്രിയങ്കാ ഗാന്ധി ഇന്ന് ഭാരത് ജോഡോ യാത്രയില്‍; ഞായറാഴ്ച്ച അഖിലേഷും ചേരും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പ്രിയങ്ക ഗാന്ധി ഇന്ന് പങ്കെടുക്കും. ന്യായ് യാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് പ്രിയങ്ക യാത്രയുടെ ഭാഗമാകുന്നത്. ഉത്തർ പ്രദേശിൽ പര്യടനം നടത്തുന്ന യാത്രയിൽ മൊറാദാബാദില്‍ വെച്ചാകും പ്രിയങ്ക യാത്രയുടെ ഭാഗമാവുക. അവിടെ നിന്നും അംരോഹ, സംഭാല്‍, ബുലന്ദ്ശഹര്‍, അലിഗഢ്, ഹാത്രസ്, ആഗ്ര എന്നിവിടങ്ങളിലൂടെ ഫത്തേപ്പൂര്‍ സിക്രി വരെയാണ് പ്രിയങ്ക യാത്ര ചെയ്യുകയെന്നാണ് വിവരം.

അനാരോഗ്യം കാരണം യാത്രയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലെ നിരാശ നേരത്തെ പ്രിയങ്ക അറിയിച്ചിരുന്നു. അസുഖം മാറിയാല്‍ ഉടന്‍ ന്യായ് യാത്രയുടെ ഭാഗമാവുമെന്നും അറിയിച്ചിരുന്നു.

ന്യായ് യാത്രയുടെ 42ആം ദിവസമാണ് ഇന്ന്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നാളെ രാഹുലിനൊപ്പം യാത്രയിൽ അണിനിരക്കും. ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായ സാഹചര്യത്തില്‍ യാത്രയെ വലിയ വിജയമാക്കാനുളള ശ്രമത്തിലാണ് സഖ്യം. യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും. ന്യായ് യാത്രയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ മധ്യപ്രദേശിൽ ആരംഭിച്ചു. മുതിർന്ന നേതാവ് കമൽനാഥ് അടക്കം സംസ്ഥാനത്ത് സജീവമാണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT