National

ജയിലിൽ സ്ത്രീകൾ ​ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം; അമിക്കസ് ക്യൂറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന സ്തീകൾ ​ഗർഭിണികളാകുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തിൽ ​ഗർഭിണികളാകുന്ന സ്ത്രീകളുടെ എണ്ണം ഉയരുന്നതായി അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു. ഇതിനകം 196 കുട്ടികൾക്കാണ് ജയിലിൽ കഴിയുന്ന സ്ത്രീകൾ ജന്മം നൽകിയതെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിഷയം ഹൈക്കോടതി വളരെ ​ഗൗരവത്തോടെയാണ് പരി​ഗണിച്ചത്. ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന് ഇതിൽ വാദം കേൾക്കാനായി കോടതി ഉത്തരവിട്ടു. സ്ത്രീകളെ പാർ‌പ്പിച്ചിരിക്കുന്ന തടവറകളിലേക്ക് പുരുഷ ജീവനക്കാരുടെ പ്രവേശനം വിലക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിർദേശം.

ജയിലറകളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാനായി എത്തിയ അമിക്കസ് ക്യൂറി സംഘം ഒരു ​ഗർഭിണിയെയും ജയിലിൽ ജനിച്ച 15 കുട്ടികളെയും കണ്ടെന്നാണ് പറയുന്നത്. ചീഫ് ജസ്റ്റിസ് ടി.എസ്.ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതീം ഭട്ടാചാര്യ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്.

മേയര്‍, ഡ്രൈവര്‍ തര്‍ക്കം: മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

SCROLL FOR NEXT