National

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോർത്തി ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ച കേസ്; 4പേര്‍ അറസ്റ്റില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ഐസിഎംആർ വെബ്സൈറ്റിൽ നിന്ന് ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയ നാല് പേർ അറസ്റ്റിൽ. കോവിഡ് ചികിത്സാ വിവരങ്ങൾ അടക്കം 81 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് പ്രതികൾ ചോർത്തിയത്. ഡല്‍ഹി പൊലീസ് സൈബർ വിങ്ങാണ് പ്രതികളെ പിടികൂടിയത്. അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെ വിവരങ്ങളും ചോർത്തിയതായി പ്രതികൾ സമ്മതിച്ചു.

കോവിഡ് ചികിത്സാ വിവരങ്ങൾ, വാക്സിനേഷൻ വിശദാംശങ്ങൾ എന്നിവ അടക്കം 81 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വെച്ചു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഒക്ടോബറിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി പൊലീസ് സ്വമേധയാ കേസെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുൻപാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായിട്ടാണ് ഡൽഹി പൊലീസ് സൈബര്‍ യൂണിറ്റ് പ്രതികളെ പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ ഒഡീഷയിൽ നിന്നുള്ള ബി ടെക് ബിരുദധാരിയാണ്. ഹരിയാന, മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ മറ്റു പ്രതികള്‍. ഓൺ ലൈൻ ഗെയിമിങ് പ്ലാറ്റ് ഫോമിലൂടെയാണ് പ്രതികൾ മൂന്ന് വർഷം മുൻപ് പരിചയപ്പെട്ടത്. പണം ഉണ്ടാക്കാൻ വിവരങ്ങൾ ചോർത്തി വിൽക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.

അമേരിക്കൻ അന്വേഷണ ഏജൻസി എഫ്ബിഐയുടെയും ആധാറിന് സമാനമായ പാക്കിസ്ഥാനിലെ തിരിച്ചറിയൽ രേഖ സിഎൻഐസിയുടെയും വിവരങ്ങൾ ചോർത്തിയതായി സംഘം സമ്മതിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. കേന്ദ്ര ഏജൻസികളും പ്രതികളെ ചോദ്യം ചെയ്തു. കൂടുതൽ പേർ സംഘത്തിലുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT