Kerala

'മാധ്യമ സർവ്വേകൾ ക്വട്ടേഷൻ പ്രവർത്തനം'; മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: മാധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾക്കെതിരെ സിപിഐഎം രംഗത്ത്. മന്ത്രി വീണാ ജോർജ്ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവുമാണ് സർവ്വെകൾക്കെതിരെ രംഗത്ത് വന്നത്. 2019ൽ തനിക്കെതിരെയുളള സർവ്വേഫലം വോട്ടർമാരിൽ ആശങ്ക സൃഷ്ടിച്ചതായി മന്ത്രി വീണ ജോർജ്ജ് ചൂണ്ടിക്കാണിച്ചു. ഇക്കുറി സാമ്പിൾ സൈസ് പോലും വ്യക്തമാക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ വീണാ ജോർജ്ജ് സർവ്വേകൾക്ക് ശാസ്ത്രീയമായ അടിത്തറ ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ആകെയുള്ളത് 25,127 ബുത്തുകൾ മാത്രം. 28,000 സാമ്പിൾ ശേഖരിച്ചെന്ന് പറയുകയും ചെയ്യുന്നു. സാമ്പിൾ സൈസ് എപ്പോഴും വലുതായിരിക്കണം. എത്ര പേരിൽ നിന്ന് അഭിപ്രായം ശേഖരിച്ചു എന്നതിനും വ്യക്തതയില്ല. സർവ്വേയുടെ ശാസ്ത്രീയതയെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.

മാധ്യമങ്ങളുടേത് തട്ടിക്കൂട്ട് സർവ്വേയാണെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും കുറ്റപ്പെടുത്തി. മാധ്യമ സർവ്വേകൾ ക്വട്ടേഷൻ പ്രവർത്തനമാണെന്നും പണം വാങ്ങിയാണ് സർവ്വേകൾ നടത്തുന്നതെന്നും ഉദയഭാനു കുറ്റപ്പെടുത്തി. സർവ്വേകൾക്കെതിരെ നിയമപരമായി നീങ്ങണോ എന്ന് ആലോചിച്ച് തീരുമാനിക്കും. സർവ്വേകൾ ജനങ്ങളുടെ ചിന്താഗതിയല്ലെന്നും കെ പി ഉദയഭാനു ചൂണ്ടിക്കാണിച്ചു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT