Kerala

പത്തനംതിട്ട സിപിഐഎമ്മിലെ കയ്യാങ്കളി ആരോപണം അടിസ്ഥാനരഹിതം,വിളിച്ച് പറഞ്ഞവരോട് ചോദിക്ക്: എ പത്മകുമാര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍. യോഗത്തിൽ കയ്യാങ്കളി നടന്നു എന്നത് അടിസ്ഥാന രഹിതമായ വാർത്തയാണ്. കയ്യാങ്കളി വാര്‍ത്തകളെന്ന് വിളിച്ച് പറഞ്ഞവരോട് വിവരങ്ങള്‍ ചോദിക്കാനും പത്മകുമാര്‍ പറഞ്ഞു. വിഷയത്തില്‍ മന്ത്രി വി എന്‍ വാസവന്‍ സംസ്ഥാന കമ്മിറ്റിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. കയ്യാങ്കളി വാര്‍ത്ത നിഷേധിച്ച് സിപിഐഎം പത്തനംതിട്ട സിപിഐഎം ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. തിരഞ്ഞെടുപ്പ് പ്രചാരണ വിഷയത്തിലാണ് തര്‍ക്കം നടന്നത്. പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹര്‍ഷകുമാറും പത്മകുമാറും തമ്മില്‍ വാക്കേറ്റം നടന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതായി പത്മകുമാര്‍ ആരോപിച്ചു. ആദ്യ ഘട്ട പ്രചരണത്തില്‍ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായാണ് പത്മകുമാര്‍ ആരോപിക്കുന്നത്. പ്രചരണം ഇപ്പോള്‍ മോശമാണെന്നും പത്മകുമാര്‍ യോഗത്തില്‍ തുറന്നടിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT