Kerala

മരണത്തെ മുഖാമുഖം കണ്ട 22 മണിക്കുർ; ചങ്കിടിക്കുമ്പോഴും വേണ്ടത് അത്മധൈര്യമെന്ന് എലിസബത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പത്തനംതിട്ട : കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടോടിയപ്പോൾ കിണറ്റിൽ വീണ എലിസബത്തിന് ഇത് രണ്ടാം ജന്മം. ഏത് ആപത്തിലും പ്രതിസന്ധിയിലും ആത്മധൈര്യം കൈവിടരുതെന്നാണ് വനിതാ ദിനത്തിൽ എലിസബത്തിന് പറയാനുള്ളത്. 22 മണിക്കൂറാണ് എലിസബത്ത് മരണത്തെ മുഖാമുഖം കണ്ടത്.

കാട്ട് പന്നിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി വീടിന് സമീപത്തുള്ള കിണറിൻ്റെ കെട്ടിലേക്ക് എലിസബത്ത് കയറി നിന്നു.കാട്ട് പന്നി പിന്നെയും ആക്രമിക്കാൻ തുനിഞ്ഞപ്പോൾ കിണറിൻ്റെ മൂടിയിലേക്ക് ചുവട് മാറ്റിയതാണ്, മേൽമൂടി തകർന്ന് എലിസബത്ത് കിണറ്റിൽ വീണു. ഉച്ചത്തിൽ നിലവിളിച്ചെങ്കിലും എലിസബത്തിൻ്റെ ശബ്ദം ആരും കേട്ടില്ല.

ദാഹം സഹിക്കാതായപ്പോൾ കിണറ്റിലെ മലിനജലം കുടിക്കേണ്ടി വന്നു. ആരെങ്കിലും തന്നെ കാണും, രക്ഷിക്കും എന്ന പ്രതീക്ഷയായിരുന്നു പിന്നീടങ്ങോട്ടെന്ന് വനിത ദിനത്തിൽ എലി സബത്ത് റിപ്പോർട്ടറിനോട് മനസ്സ് തുറന്നു. അടൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി എലിസബത്തിനെ കിണറിന് മുകളിൽ എത്തിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത 22 മണിക്കൂറുകളാണ് അന്ന് കടന്നുപോയതെന്നും അത്മധൈര്യം കൈവിടാതിരുന്നതാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നും എലിസബത്ത് പറയുന്നു.

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

മുഴുവന്‍ വിവരങ്ങളും പരസ്യം; സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

SCROLL FOR NEXT