Kerala

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; പ്രധാന കേസും ക്രൈംബ്രാഞ്ചിന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിര്‍ണായക നീക്കം. പ്രധാന കേസും ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായി. മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന കേസ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറും. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ഉള്‍പ്പെടെ ഏഴുപേരാണ് കേസിലെ പ്രതികള്‍.

മുഖ്യകണ്ണികള്‍ പിടിയിലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. പ്രോസിക്യൂഷന്‍ നിയമോപദേശം ഉണ്ടായിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറാത്തത് വിവാദമായിരുന്നു. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡിഐജി വി ജയനാഥിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഡിവെഎസ്പി ജലീല്‍ തോട്ടത്തിലാണ് സംഘത്തലവന്‍.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ മുഖ്യകണ്ണി എം ജെ രഞ്ജു മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മിച്ചതിലെ മുഖ്യകണ്ണിയാണ് രഞ്ജു. രഞ്ജുവിന്റെ കൂട്ടാളികളായ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ്, വിക്രം, വികാസ് കൃഷ്ണ എന്നിവരാണ് രഞ്ജുവിന്റെ കൂട്ടാളികള്‍.

കേസിലെ മറ്റൊരു പ്രതിയായ ജയ്‌സണ്‍ മുകളേലും നേരത്തെ കീഴടങ്ങിയിരുന്നു. സിആര്‍ കാര്‍ഡ് ആപ്പ് നിര്‍മ്മിച്ച കേസിലെ മുഖ്യപ്രതിയാണ് ജയ്‌സണ്‍. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനായി വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തത് തെളിവുകളോടെ പുറത്ത് കൊണ്ടുവന്നത് റിപ്പോര്‍ട്ടര്‍ ടിവിയാണ്.

തകര്‍ക്കാന്‍ ശ്രമിക്കുന്തോറും ശക്തിപ്രാപിക്കും; മോദിക്ക് കടന്നാക്രമണം, ആവേശമായി കെജ്‌രിവാള്‍

അരവിന്ദ് കെജ്‌രിവാള്‍ ഒരു വ്യക്തിയല്ല ഒരു ആശയമാണ്; ഭഗവന്ത് മാന്‍

'കോണ്‍ഗ്രസുമായി ചേര്‍ന്ന് ഇല്ലാതാകല്ലേ'; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഹനുമാന്‍ ക്ഷേത്ര ദര്‍ശനം നടത്തി കെജ്‌രിവാള്‍; ഒപ്പം പഞ്ചാബ് മുഖ്യമന്ത്രിയും

പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല; സിദ്ധരാമയ്യ

SCROLL FOR NEXT