Kerala

സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും; അടിയന്തര പ്രമേയത്തിന് അനുമതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സഭ നിർത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ നോട്ടീസിന് അനുമതി നല്‍കി. റോജി എം ജോണ്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ചയും ധൂര്‍ത്തും മൂലം സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര ധനപ്രതിസന്ധി സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യും. ഈ നിയമസഭാ സമ്മേളന കാലത്തെ ആദ്യ അടിയന്തര പ്രമേയ ചര്‍ച്ചയാണിത്. അടിന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മൂന്ന് ചോദ്യങ്ങള്‍ ചോദ്യോത്തര വേളയില്‍ ഉണ്ടായിരുന്നു. അതിനാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ലഭിക്കുമോയെന്ന സംശയം പ്രതിപക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍ ഫെബ്രുവരി 8 ന് ന്യൂഡല്‍ഹിയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി നയിക്കുന്ന സമരം സംഘടിപ്പിക്കാനിരിക്കുകയാണ്. ആ ഘട്ടത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത് തിരിച്ചടിയാവും. അനുമതി നല്‍കിയ സ്ഥിതിക്ക് കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കാനുള്ള വേദിയായി സര്‍ക്കാര്‍ ഇതിനെ കണ്ടേക്കും.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT