Kerala

വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ ശ്രമിക്കേണ്ട; ബിജെപിക്കെതിരെ കെസിബിസി വിമർശനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ എത്താനിരിക്കെ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ കടുത്ത വിമർശനവുമായി കെസിബിസി. പ്രധാനമന്ത്രി ക്രിസ്മസ് വിരുന്നൊരുക്കുമ്പോൾ ഓർഗനൈസറിൽ ക്രിസ്മസ് അവഹേളിക്കപ്പെടുകയായിരുന്നു എന്നാണ് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. ജേക്കബ് ജി പാലക്കാപിള്ളി സഭാ മുഖപത്രമായ ദീപികയിൽ എഴുതിയ ലേഖനത്തിലൂടെ വിമര്‍ശിച്ചത്.

തല്ലും തലോടലും ഒന്നിച്ചു പോകില്ലെന്ന പേരിലാണ് ലേഖനം. മധ്യപ്രദേശിലെ ബാലാവകാശ കമ്മീഷൻ മതപരിവർത്തനം ആരോപിച്ച് ജയിലിലടച്ച ഫാ. അനിലിന്റെ ഉദാഹരണം ചൂണ്ടികാട്ടിയാണ് വിമർശനം. ദേശീയ ബാലാവകാശ കമ്മീഷന്റെ മറവിൽ ഇന്ത്യയിൽ ക്രൈസ്തവർ നടത്തുന്ന സ്ഥാപനങ്ങൾ അടച്ച് പൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് കെസിബിസി ആരോപിക്കുന്നു. ഒരു വശത്ത് അന്യമതസ്ഥരുമായി സൗഹൃദത്തിലെത്താൻ ശ്രമം നടത്തുമ്പോൾ തന്നെ മറുവശത്ത് ശത്രുതാപരമായ നീക്കങ്ങൾ തുടരുകയാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

മണിപ്പൂരിൽ ഗോത്ര കലാപം നടക്കുന്നെന്ന പേരിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. മതപരിവർത്തന നിയമം, കേന്ദ്ര ബാലാവകാശ കമ്മീഷൻ നിയമം തുടങ്ങിയവയെല്ലാം ക്രൈസ്തവർക്കെതിരെ ദുരുപയോഗം ചെയ്യുകയാണ്. വിരുന്നൊരുക്കി ക്രൈസ്തവരുമായി അടുക്കാൻ പ്രധാനമന്ത്രി ഉൾപ്പടെ ശ്രമം നടത്തുകയാണ്. എന്നാൽ ക്രൈസ്തവ സഭകൾ ഇതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും ലേഖനം പറയുന്നു.

ക്രൈസ്തവരുമായി സൗഹാർദത്തിലാണെന്ന് സ്ഥാപിക്കാൻ ബിജെപി ശ്രമം നടത്തുകയാണ്. എന്നിട്ട് സംഘപരിവാർ കേന്ദ്രങ്ങൾ ക്രൈസ്തവ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഉപരിപ്ലവമായ സൗഹാർദ നീക്കങ്ങൾ ​ഗുണം ചെയ്യില്ലെന്നും കെസിബിസി ലേഖനത്തിൽ വ്യക്തമാക്കുന്നു.

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

താനൂര്‍ കസ്റ്റഡി കൊലപാതക കേസ്; ഒന്നാംപ്രതി ഉപയോഗിച്ച കാര്‍ സിബിഐ കസ്റ്റഡിയിലെടുത്തു

'കോണ്‍ഗ്രസ് നേതാക്കള്‍ രാം ലല്ലയെ പഴയ കൂടാരത്തിലേക്ക് അയക്കാന്‍ ഗൂഢാലോചന നടത്തുന്നു'; നരേന്ദ്ര മോദി

കരുവന്നൂര്‍ തട്ടിപ്പുകേസ്: പ്രതികള്‍ കൈപറ്റിയത് 25കോടി, നിയമപരമല്ലെന്ന് അറിഞ്ഞ് തിരിമറി നടത്തി; ഇഡി

SCROLL FOR NEXT