Kerala

ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു; രക്തം കൊണ്ട് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റ് പോസ്റ്റർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വയനാട്: കണ്ണൂരില്‍ നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നും രക്തത്തിന് രക്തം കൊണ്ട് പകരം ചോദിക്കുമെന്നും മാവോയിസ്റ്റ് പോസ്റ്റർ. വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റ് നേതാവ് ലക്ഷ്മിയെന്ന കവിത നവംബര്‍ 13ന് രാവിലെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന് കത്തിൽ പറയുന്നു.

നവംബർ 13 ന് രാവിലെ 9.50ന് അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരിപ്പ്കുറ്റിയിലെ കബനി ദളത്തിന്റെ ക്യാമ്പ് വളഞ്ഞ് തണ്ടർബോൾട്ട് ആക്രമിച്ചു എന്നാണ് കത്തിൽ പറയുന്നത്. ചെറുത്ത് നിൽപ്പിനിടെ കവിതയ്ക്ക് വെടിയേറ്റെന്നും പിന്നീട് ചികിത്സക്കിടെ രക്തസാക്ഷിത്വം വരിച്ചുമെന്നാണ് കത്തിൽ പറയുന്നത്. കവിതയുടെ ഭൗതിക ശരീരം ഒരു വിപ്ലവകാരിക്ക് ലഭിക്കേണ്ട എല്ലാ ബഹുമതികളോടും കൂടി പശ്ചിമഘട്ടത്തിൽ സംസ്കരിച്ചുവെന്നും കത്തില്‍ പറയുന്നു.

കബനി ദളത്തിന്റെ മുൻ കമാൻഡർ ആയിരുന്ന ലക്ഷ്മി എന്ന കവിത കൊല്ലപ്പെടുമ്പോൾ കബനി ഏരിയ സെക്രട്ടറി ആയിരുന്നെന്നും കത്തിൽ പറയുന്നു. കവിതയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യാൻ ഒരുങ്ങണമെന്നും കത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ആന്ധ്രാപ്രദേശിലെ റായൽ സീമ സ്വദേശിനിയാണ് കവിതയെന്നും കത്തിൽ സൂചനയുണ്ട്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT