Kerala

'നവകേരള സദസ്സിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുക്കണം'; കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: സർക്കാരിന്റെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കുസാറ്റ് വൈസ് ചാൻസലറുടെ സർക്കുലർ. യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് സർക്കുലറിൽ വൈസ് ചാൻസിലർ ആവശ്യപ്പെട്ടു. വൈസ് ചാൻസലറുടെ നിർദേശപ്രകാരം രജിസ്ട്രാർ ആണ് സർക്കുലർ ഇറക്കിയത്. അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും നിർബന്ധമായും പങ്കെടുക്കണമെന്നും സർക്കുലറിൽ പറയുന്നു.

അതേസമയം നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശവുമായി പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നാണ് നിർദേശം. ഭക്ഷണശാലകളിലേക്കുള്ള ഭക്ഷണം മറ്റ് സ്ഥലങ്ങളിലേ പാചകം ചെയ്യാവൂ എന്നും പൊലീസ് നിർദേശം നൽകി. ആലുവ ഈസ്റ്റ് പൊലീസാണ് നിർദേശം നൽകിയത്. ആലുവ പ്രൈവറ്റ് സ്റ്റാൻഡിൽ ഈ മാസം ഏഴിനാണ് നവകേരള സദസ്സ് നടക്കുക.

നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം നടത്തുന്നത്. തൃത്താല, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്. കഴിഞ്ഞ 18 ന് കാസർകോട് നിന്ന് ആരംഭിച്ച യാത്ര കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. ജില്ലയിലെ കാർഷിക പ്രശ്നങ്ങൾ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം. പാലക്കാട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന സദസ്സിൽ കോൺഗ്രസ്, ലീഗ് പ്രവർത്തകര്‍ പങ്കെടുക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

പാലക്കാട് തൂതയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പര്യടന ദിവസങ്ങളിൽ മറ്റിടങ്ങളിലും പ്രതിഷേധ സാധ്യത ഉള്ളതിനാൽ, കർശന പൊലീസ് സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. നവകേരള സദസ്സ് പാലക്കാട് ജില്ലയിൽ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT