Kerala

'വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനം'; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: മലബാറിൽ വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. വന്ദേഭാരതിന് വേണ്ടി ട്രെയിനുകൾ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. വിഷയം പരിശോധിച്ച് പരിഹാരം നിർദ്ദേശിക്കാൻ പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജറിനെ മനുഷ്യാവകാശ കമ്മീഷൻ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

പാസഞ്ചർ ട്രെയിനും പരശുറാം എക്സ്പ്രസും സ്ഥിരമായി പിടിച്ചിടുന്നത് കണ്ണൂർ മുതൽ ഷൊർണൂർ വരെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ദുരിതമാണ് നൽകുന്നത്. പരശുറാം എക്സ്പ്രസ് സ്ഥിരമായി വൈകിയാണ് ഓടുന്നത്. വൈകീട്ട് 3.50ന് കോഴിക്കോടെത്തുന്ന പരശുറാം ഒരു മണിക്കൂറിലധികം വൈകി അഞ്ച് മണിക്കാണ് കോഴിക്കോട് നിന്ന് പുറപ്പെടുന്നത്.

രാവിലെ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരതിനായി കണ്ണൂർ - കോഴിക്കോട് പാസഞ്ചറും പിടിച്ചിടുകയാണ്. ഇതോടെ ആളുകൾ കുഴഞ്ഞുവീഴുന്നത് പതിവാണ്. ജനശതാബ്ദിയും ഏറനാട് എക്സ്പ്രസും പിടിച്ചിടുന്നുണ്ട്. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് വൈകിയാണ് കോഴിക്കോടെത്തുന്നത്.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT