Kerala

പതിനേഴുകാരിയുടെ മരണം; ബന്ധുവായ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: കായംകുളം ചെട്ടിക്കുളങ്ങരയില്‍ ക്ഷേത്രകുളത്തില്‍ ചാടി 17കാരി ജീവനൊടുക്കിയത് ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാകുറിപ്പിലും സുഹൃത്തുക്കളോടും പെണ്‍കുട്ടി ബന്ധുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവില്‍ പോയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പെണ്‍കുട്ടി ചെട്ടികുളങ്ങര ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ചത്.

കുളക്കടവില്‍ നിന്നാണ് പെണ്‍കുട്ടിയുെ കുറിപ്പ് ലഭിച്ചത്. അതേസമയം വിഷണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയും അഞ്ചുവയസ്സുകാരനും നേരത്തെ ഉണ്ണിയപ്പം വില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT