International

മീ ടു ക്യാമ്പയിന് തുടക്കമിട്ട കേസ്;ഹോളിവുഡ് നിർമ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോർക്ക്: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിർമ്മാതാവായ ഹാർവി വെയ്ൻസ്റ്റീൻ്റെ ശിക്ഷ ന്യൂയോർക്ക് അപ്പീൽ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളിൽ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാർവി വെയ്ൻസ്റ്റീൻ്റെത്. നിർമ്മാതാവിന്റെ മൊഴികൾക്ക് പ്രാധാന്യം കൊടുക്കാതെ ആരോപണങ്ങൾ മാത്രം മുഖവിലയ്‌ക്കെടുത്തു കൊണ്ടുള്ള വിധിയായിരുന്നു മുൻ ജഡ്ജിമാരുടേത് എന്നാണ് കോടതി നിരീക്ഷണം. എന്നാൽ നിലവിൽ 2022 ലെ മറ്റൊരു ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ഹാർവി വെയ്ൻസ്റ്റീൻ ജയിലിൽ തന്നെ തുടരും.

നാലംഗ ബെഞ്ചാണ് വിധി പറഞ്ഞത്. നാലിൽ മൂന്ന് പേര് വിധി റദ്ദാക്കാൻ വോട്ട് ചെയ്തപ്പോൾ ഒരാൾ മാത്രം ഹാർവി വെയ്ൻസ്റ്റീനെതിരെയുള്ള വിധിയിൽ ഉറച്ച് നിന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും പൊരുതുന്ന സ്ത്രീകൾക്ക് നിരാശ പകരുന്നതാണ് കോടതിയുടെ വിധിയെന്ന് വിധിയോട് വിയോജിച്ച് വോട്ട് ചെയ്ത ജഡ്ജി മാഡ്‌ലൈൻ സിങ്‌ഗാസ് പറഞ്ഞു.

2006 ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ അസിസ്റ്റന്റാണ് ആദ്യമായി രംഗത്ത് വരുന്നത്. ശേഷം തന്നെയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ആരോപണമുയർത്തി ഒരു ഹോളിവുഡ് അഭിനേത്രിയും രംഗത്തെത്തി. സംഭവം ഹോളിവുഡ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾക്കിടയായാക്കി. വിചാരണയ്ക്ക് ശേഷം 2020 ഫെബ്രുവരിയിൽ വെയ്ൻസ്റ്റീൻ 23 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധിയാണ് കോടതി ഇപ്പോൾ റദ്ദാക്കിയത്. എന്നാൽ 2022 ലെ മറ്റൊരു ബലാൽസംഗ കേസിൽ വിചാരണ തുടരുന്ന അദ്ദേഹം ജയിലിൽ തന്നെ തുടരും. "ഷേക്സ്പിയർ ഇൻ ലവ്" അടക്കമുള്ള ഓസ്കാർ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയായ ഹാർവി വെയ്ൻസ്റ്റീൻ മീ ടു ആരോപണത്തോടെയാണ് ഹോളിവുഡിൽ നിന്നും പിൻവാങ്ങുന്നത്.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT