Football

സമനില ഗോളിന് ഗോൾഡൻ ചാൻസ്; നഷ്ടപ്പെടുത്തി എർലിംഗ് ഹാലണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ഡെർബിയുടെ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഗോൾ കീപ്പർ ആന്ദ്ര ഒനാനയുടെ ലോങ് കിക്കാണ് ഗോളിന് വഴിയൊരുക്കിയത്. സിറ്റിയുടെ കളത്തിലേക്ക് ഒനാനയുടെ ഉയർന്നെത്തി. പന്ത് സ്വീകരിച്ച ബ്രൂണോ ഫെർണാണ്ടസ് റാഷ്ഫോർഡിന് പാസ് നൽകി. പിന്നാലെ തകർപ്പൻ ഫിനിഷിങ്ങിലൂടെ റാഷ്ഫോർഡ് സിറ്റി കീപ്പറെ മറികടന്ന് പന്ത് വലയിലെത്തി.

തിരിച്ചുവരവിനായുള്ള കടുത്ത ശ്രമങ്ങൾ ആദ്യ പകുതിയിൽ സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായി. ഒടുവിൽ 45-ാം മിനിറ്റിൽ ഗോൾ നേട്ടത്തിനായുള്ള സുവർണാവസരം എർലിംഗ് ഹാലണ്ട് നഷ്ടപ്പെടുത്തി. വിൽ ഫോഡന്റെ ഹെഡർ പാസ് സിക്സ് യാർഡ് ബോക്സിനുള്ളിൽ ഹാലണ്ടിന് ലഭിച്ചു. ഗോൾ കീപ്പർ ആന്ദ്രേ ഒനാന ഉൾപ്പടെ ആരും ഹാലണ്ടിന് അരികിൽ ഇല്ലായിരുന്നു. എങ്കിലും ഹാലണ്ടിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പോയി.

മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ മാഞ്ചസ്റ്റർ സിറ്റിയ്ക്കാണ് 75 ശതമാനവും ബോൾ പൊസഷൻ. 18 ഷോട്ടുകൾ സിറ്റി താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. മൂന്ന് ഷോട്ടുകൾ മാത്രമാണ് യുണൈറ്റഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. പക്ഷേ സിറ്റി ആധിപത്യം മറികടന്ന് അപ്രതീക്ഷിതമായാണ് റാഷ്ഫോർഡ് വലചലിപ്പിച്ചത്. ആന്ദ്രേ ഒനാനയുടെ തകർപ്പൻ സേവുകൾക്കും ആദ്യ പകുതി സാക്ഷിയായി.

എച്ച് ടെസ്റ്റില്‍ പരാജയപ്പെട്ട് എംവിഡി ഇന്‍സ്‌പെക്ടറുടെ മകള്‍; മുട്ടത്തറയില്‍ പ്രതിഷേധം, നാടകീയ രംഗം

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺഗ്രസ്

'കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ മർദ്ദിച്ചു'; ആരോപണവുമായി എഎപി എംപി

വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോഗത്തിന് തയ്യാർ; ലീഗുമായി ചർച്ച നടത്തി സിപിഐഎം

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം

SCROLL FOR NEXT