Cricket

മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ ഷർദുൽ താക്കൂറിന്റെ ഒറ്റയാൾ പോരാട്ടമാണ് മുംബൈയെ 224ൽ എത്തിച്ചത്. 75 റൺസെടുത്ത ബൗളിം​ഗ് ഓൾ റൗണ്ടർ ഷർദുൽ താക്കൂർ മുംബൈ നിരയിലെ ടോപ് സ്കോററായി. എന്നാൽ ശ്രേയസ് അയ്യർ, അജിൻക്യ രഹാനെ തുടങ്ങിയ താരങ്ങൾ മോശം പ്രകടനമാണ് പുറത്തെടുത്തത്.

സെമി ഫൈനലിലും താക്കൂറിന്റെ ബാറ്റിം​ഗാണ് മുംബൈയ്ക്ക് തുണയായത്. പിന്നാലെ മുൻനിര ബാറ്റർമാരുടെ പ്രകടനത്തിലെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ താരം കൂടിയായ താക്കൂർ. രഞ്ജി ഫൈനലിൽ നേടിയ സ്കോറിൽ മുംബൈ ടീം തൃപ്തരല്ല. പ്രത്യേകിച്ച് മുൻനിര ബാറ്റർമാരുടെ പ്രകടനം മോശമാണ്. മത്സരത്തിൽ മുൻനിരയിൽ നിന്നും മികച്ച സംഭാവന ഉണ്ടായിരുന്നെങ്കിൽ ആദ്യ ദിനം ആറോ ഏഴോ വിക്കറ്റ് നഷ്ടമായാൽ പോലും സ്കോർ 350 കടക്കുമായിരുന്നു. അതിനായുള്ള ശ്രമങ്ങൾ പോലും മുംബൈ താരങ്ങൾ നടത്തിയില്ലെന്നും താക്കൂർ വ്യക്തമാക്കി.

മത്സരത്തിൽ ഒരു ഘട്ടത്തിൽ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 81 എന്ന സ്കോറിലായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ മുംബൈ ആറിന് 111 എന്ന് തകർന്നടിഞ്ഞു. താക്കൂർ നടത്തിയ ഒറ്റയാൾ പോരാട്ടം ഇല്ലായിരുന്നുവെങ്കിൽ മുംബൈ സ്കോർ ഇതിലും ദയനീയമാകുമായിരുന്നു.

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

SCROLL FOR NEXT