പാരിസ് ഒളിംപിക്സിൽ മത്സരിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പാരാലിംപിക്സ് ചാമ്പ്യൻ

പാരാലിംപിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടുന്ന രണ്ടാമത്തെ താരമാണ് കൃഷ്ണ നഗർ
പാരിസ് ഒളിംപിക്സിൽ മത്സരിക്കണം; ആഗ്രഹം തുറന്ന് പറഞ്ഞ് പാരാലിംപിക്സ് ചാമ്പ്യൻ

ചെന്നൈ : കൃഷ്ണ നഗറിൻ്റെ മനസ് എപ്പോഴും ജയ്പൂരിലെ വീട്ടിലാണ്. കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായി കൃഷ്ണയ്ക്ക് ഇപ്പോഴും ബന്ധമുണ്ട്. പാരാലിംപിക്സ് ചാമ്പ്യനായുള്ള കൃഷ്ണയുടെ വളർച്ചയും അവിടെ നിന്നായിരുന്നു. ആദ്യ കാലത്ത് താനൊരു മികച്ച ബാഡ്മിൻ്റൺ താരം ആയിരുന്നില്ലെന്ന് കൃഷ്ണ നഗർ പറയുന്നു. സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച സമയത്താണ് താൻ ബാഡ്മിൻ്റൺ വേഗത്തിൽ പഠിച്ചെടുത്തത്. 2016 അവസാനത്തോടെ സാവായി മൻസിങ് സ്റ്റേഡിയത്തിൽ പോയി കളിക്കാൻ തനിക്ക് കഴിഞ്ഞതായും കൃഷ്ണ വ്യക്തമാക്കി. അവിടെ നിന്നാണ് പാരാലിംപിക്സിനെ കുറിച്ച് അറിഞ്ഞത്.

നാലടി അഞ്ച് ഇഞ്ചുകാരനായ കൃഷ്ണ നഗറിൻ്റെ പരിശീലനം യാദവേന്ദ്ര സിങ്ങിൻ്റെ കീഴിലായിരുന്നു. 2018 ൽ നടന്ന പാരാ അത്ലറ്റിൽ സിംഗിൾസിലും ഡബിൾസിലും കൃഷ്ണ നഗർ സ്വർണം നേടി. മൂന്ന് വർഷത്തിന് ശേഷം പാരാലിംപിക്സ് ബാഡ്മിൻ്റണിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി കൃഷ്ണ നഗർ. പ്രമോദ് ഭഗത് മാത്രമാണ് കൃഷ്ണയ്ക്ക് മുമ്പ് ഇന്ത്യയ്ക്കായി പാരാലിംപിക്സിൽ സ്വർണം നേടിയിട്ടുള്ളത്.

2021 ൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്നയും കൃഷ്ണ നഗറിന് ലഭിച്ചു. 2021 ൽ വ്യക്തിപരമായ വലിയൊരു നഷ്ടവും കൃഷ്ണയ്ക്ക് ഉണ്ടായി. തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള പിതാവിൻ്റെ മരണമായിരുന്നു അത്. 2022 ൽ കളത്തിലേക്ക് തിരികെ എത്തി. എങ്കിലും പനിയെ തുടർന്ന് ബഹ്റൈനിൽ നടന്ന പാരാ ബാഡ്മിൻ്റണിൽ പങ്കെടുക്കാനായില്ല. തുടർന്ന് റാങ്കിങ്ങിൽ കൃഷ്ണ ഏറെ പിന്നോട്ട് പോയി. പിന്നാലെ പാരിസ് ഒളിംപിക്സ് തൻ്റെ അടുത്ത ലക്ഷ്യമെന്ന് കൃഷ്ണ നഗർ പറഞ്ഞിരിക്കുകയാണ്. ആക്രമണ ശൈലിയിൽ കളിക്കുന്ന കൃഷ്ണ വലിയ റാലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റാലിയിൽ വേഗത വർദ്ധിപ്പിക്കുകയാണ് കൃഷ്ണയുടെ ഇപ്പോഴത്തെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com