പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്സോ കേസിൽ പ്രതിയ്ക്ക് 60 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നാലാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. പന്തളം സ്വദേശി 44 കാരൻ സതീഷിനെയാണ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ചാണ് പീഡനം നടന്നത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. അടൂർ പൊലീസാണ് കേസ് അന്വേഷിച്ചത്.