പിവിആറിനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം; എം എ യൂസഫലിയുടെ നേതൃത്വത്തിൽ സമവായ ചർച്ച

മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ സിനിമകളൊന്നും പിവിആറില്‍ പ്രദർശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക
പിവിആറിനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം; എം എ യൂസഫലിയുടെ നേതൃത്വത്തിൽ സമവായ ചർച്ച

കൊച്ചി: സിനിമാ സംഘടനായ ഫെഫ്കയുമായി വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിൽ സമവായ ചർച്ച. മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന പിവിആറിൻ്റെ നിലപാടിനെതിരെ ഫെഫ്ക കടുത്ത പ്രതിഷേധത്തിനൊരുങ്ങുന്ന സാഹചര്യത്തിലാണ് സമയവായ ചർച്ച നടക്കുന്നത്. മലയാള സിനിമയ്ക്കുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകളൊന്നും പിവിആറില്‍ പ്രദർശിപ്പിക്കില്ല എന്ന നിലപാടിലാണ് ഫെഫ്ക യൂണിയൻ.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

നിർമ്മാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. പുതിയതായി നിര്‍മിക്കുന്ന തിയേറ്ററുകളിൽ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

പിവിആറിനെ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം; എം എ യൂസഫലിയുടെ നേതൃത്വത്തിൽ സമവായ ചർച്ച
'പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും'; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

പിവിആർ അടക്കമുള്ള മൾട്ടിപ്ലക്സ് തിയേറ്ററുകൾ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരെയാണ്. ഫോറം മാളിൽ പിവിആർ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com