മോഹൻലാലാണോ പാടുന്നത്... ആ പാട്ട് ഹിറ്റാ; മില്യൺ അടിച്ച് വാലിബനിലെ 'റാക്ക്'

പ്രശാന്ത് പിള്ള അണിയിച്ചൊരുക്കിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്
മോഹൻലാലാണോ പാടുന്നത്... ആ പാട്ട് ഹിറ്റാ; മില്യൺ അടിച്ച് വാലിബനിലെ 'റാക്ക്'

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബനിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരുന്നു. 'മാനം കൊടുക്കുമ്പോ തുടിച്ച് തുള്ളണ റാക്ക്....' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി 24 മണിക്കൂർ പിന്നിടും മുന്നേ ഒരു മില്യണിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ വണ്ണുമാണ് ഈ ഗാനം.

പ്രശാന്ത് പിള്ള അണിയിച്ചൊരുക്കിയിരിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മോഹൻലാൽ ആലപിച്ച ചിത്രത്തിലെ ഈ ഗാനത്തെക്കുറിച്ച്‌ ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവുമായ പി എസ് റഫീഖ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. 'വളരെ ചടുലമായിട്ടും ഭംഗി ആയിട്ടുമാണ് അദ്ദേഹം അത് ആലപിച്ചിട്ടുള്ളത്. വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ പിറന്നുവീണ ഒരു സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും വച്ചുകൊണ്ട് ചില ഗാനങ്ങളോട് നമുക്ക് ഒരു പ്രത്യേകത തോന്നും, അങ്ങനെ ഒരു ഗാനമാണ് റാക്ക് പാട്ട്'. ഇതാണ് വാക്കുകൾ. ഗാനത്തിന്‍റെ ഇനിഷ്യല്‍ കോമ്പോസിഷനും റഫീഖ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

മോഹൻലാലാണോ പാടുന്നത്... ആ പാട്ട് ഹിറ്റാ; മില്യൺ അടിച്ച് വാലിബനിലെ 'റാക്ക്'
'നോ‌ട്ട്ബുക്ക് സിനിമയുടെ ആദ്യ ദിവസം തിയേറ്റർ മുഴുവൻ കൂവുന്ന കാഴ്ച്ച കണ്ടു'; തിരക്കഥാകൃത്ത് സഞ്ജയ്

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരമാണ് അവസാനിച്ചത്.

ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. 2024 ജനുവരി 25 നാണ് ചിത്രം മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com