ലോക്സഭയിൽ ആകെയുള്ള 543 മണ്ഡലങ്ങളിൽ 542 സീറ്റുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ സൂറത്തിൽ എതിരില്ലാതെ വിജയിച്ച ബിജെപി തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുമ്പായി തന്നെ അക്കൗണ്ട് തുറന്നിരുന്നു. ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയതോടെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും. രാജ്യത്ത് 64.2 കോടി ആളുകളും കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 പേരും ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. വോട്ടെണ്ണലിന്റെ തത്സമയവിവരങ്ങൾ കൃത്യതയോടെ സമഗ്രമായി ജനങ്ങളിലേക്കെത്തിക്കാൻ റിപ്പോർട്ടർ ടിവിയും റിപ്പോർട്ടർ ഡിജിറ്റലും സജ്ജമാണ്.
മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും മോദി സർക്കാരിന് അന്ത്യം കുറിക്കാൻ ഇൻഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇൻഡ്യ സഖ്യത്തിൽ അണിചേർന്നിരുന്നു. രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് നേടുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
102 മണ്ഡലങ്ങള്‍
21 സംസ്ഥാനങ്ങള്‍
2019ലെ ഫലം
എന്‍ഡിഎ- 48
ഇന്‍ഡ്യ - 46
അവിഭക്ത ശിവസേന (UNDIVIDED) 1
അവിഭക്ത എന്‍സിപി 1
മറ്റുള്ളവര്‍ - 6
പോളിങ്ങ് ശതമാനം 2019 : 69.4%
പോളിങ്ങ് ശതമാനം 2024 : 66.14%
88 മണ്ഡലങ്ങൾ
13 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 58
ഇൻഡ്യ- 24
മറ്റുള്ളവർ- 2
അവിഭക്ത ശിവസേന- 4
പോളിങ്ങ് ശതമാനം 2019 : 69.6%
പോളിങ്ങ് ശതമാനം 2024 :66.71%
94 മണ്ഡലങ്ങൾ
12 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 65
ഇൻഡ്യ- 20
മറ്റുള്ളവർ- 2
അവിഭക്ത ശിവസേന 4
അവിഭക്ത എൻസിപി 3
പോളിങ്ങ് ശതമാനം 2019 : 68.4%
പോളിങ്ങ് ശതമാനം 2024 : 65.68%
96 മണ്ഡലങ്ങൾ
10 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 47
ഇൻഡ്യ- 12
മറ്റുള്ളവർ- 35
അവിഭക്ത ശിവസേന- 2
പോളിങ്ങ് ശതമാനം 2019 : 68.8%
പോളിങ്ങ് ശതമാനം 2024: 69.16%
49 മണ്ഡലങ്ങൾ
8 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 34
ഇൻഡ്യ- 6
അവിഭക്ത ശിവസേന- 7
മറ്റുള്ളവർ- 2
പോളിങ്ങ് ശതമാനം 2019 : 61.82%
പോളിങ്ങ് ശതമാനം: 62.2%
57 മണ്ഡലങ്ങൾ
7 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 45
ഇൻഡ്യ- 8
മറ്റുള്ളവർ- 4
പോളിങ്ങ് ശതമാനം 2019 64.73%
പോളിങ്ങ് ശതമാനം 2024 : 63.37%
57 മണ്ഡലങ്ങൾ
8 സംസ്ഥാനങ്ങൾ
2019ലെ തിരഞ്ഞെടുപ്പ് ഫലം
എൻഡിഎ- 30
ഇൻഡ്യ- 19
മറ്റുള്ളവർ- 8
പോളിങ്ങ് ശതമാനം- 2019 :65.3%
പോളിങ്ങ് ശതമാനം- 2024 : 63.88%
ബിജെപി 129
ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-2
ടിഡിപി-5
കോണ്‍ഗ്രസ്-23
എസ്പി-13
ഡിഎംകെ-11
ശിവസേന ഉദ്ദവ് വിഭാഗം-3
ആര്‍ജെഡി-2
എന്‍ഡിഎ 181 ബിജെപി 160 ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-2 ടിഡിപി-7 ജെഡിയു-6 എന്‍സിപി അജിത് പവാര്‍-2
ഇന്‍ഡ്യ മുന്നണി-98 കോണ്‍ഗ്രസ്-33 എസ്പി-15 ഡിഎംകെ-16 ശിവസേന ഉദ്ദവ് വിഭാഗം-7 ആര്‍ജെഡി-4
ബിജെപി 243
ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-5
ടിഡിപി-15
ജെഡിയു-13
ജെഡിഎസ്-2
എന്‍സിപി അജിത് പവാര്‍-2
കോണ്‍ഗ്രസ്-58
എസ്പി-16
ഡിഎംകെ-24
ശിവസേന ഉദ്ദവ് വിഭാഗം-7
ആര്‍ജെഡി-9
തൃണമൂല്‍- 17
എൻസിപി ശരദ് പവാർ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും നേരിട്ട് ഏറ്റുമുട്ടിയ പവാർ കൂടുംബത്തിൻ്റെ ശക്തികേന്ദ്രത്തിൽ ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലൈ മുന്നിൽ
കോണ്‍ഗ്രസ്-104
സമാജ് വാദി പാർട്ടി- 33
തൃണമൂല്‍ കോണ്‍ഗ്രസ്- 24
ഡിഎംകെ- 20
എന്‍സിപി ശരദ് പവാര്‍ വിഭാഗം- 9
ആര്‍ജെഡി-6
ശിവസേന ഉദ്ദവ് വിഭാഗം- 5
എഎപി - 4
സിപിഐഎം- 5
ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി 45 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ 34 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. സമാജ് വാദി പാർട്ടി 34 സീറ്റിലാണ് സ്വന്തം നിലയിൽ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് യുപിയിൽ 8 സീറ്റിൽ ലീഡ് ചെയ്യുന്നു.
ഗാന്ധിനഗറിൽ അമിത് ഷാ ഇതിനകം 2.4 ലക്ഷം വോട്ടുകൾ നേടിയിട്ടുണ്ട്
മഹാരാഷ്ട്രയിൽ ഇൻഡ്യ സഖ്യത്തിന് മുന്നേറ്റം. ഇൻഡ്യ സഖ്യം 29 സീറ്റിൽ മുന്നേറുന്നു. എൻഡിഎ 18 സീറ്റിൽ ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉള്ള കർഷകരുടെ പ്രതിഷേധം എൻഡിഎയ്ക്ക് തിരിച്ചടിയായെന്നാണ് പ്രാഥമിക ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്.
രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പിന്നിടുമ്പോഴുള്ള വോട്ടുനില
രാജ്കുമാര്‍ (ഡിഎംകെ)- 53580
അണ്ണാമലൈ (ബിജെപി)-41167
എസ് രാമചന്ദ്രന്‍(എഐഎഡിഎംകെ)- 23396
ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ഉറപ്പാക്കുന്ന ലീഡ് നിലയുമായി ടിഡിപി-ബിജെപി സഖ്യം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിന് കനത്ത തിരിച്ചടിയെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.
കർണാടകയിലെ ഹാസനിൽ പ്രജ്ജ്വൽ രേവണ്ണ പരാജയപ്പെട്ടു.
Big #Breaking in #ElectionsResults: JD(S) candidate Prajwal Revanna from #Hassan, who was accused in a sex scandal case, has lost.#LokSabhaPolls2024 #LokSabhaElections2024 #CountingDayWithNews18 #Karnataka
— News18 (@CNNnews18) June 4, 2024
Track LIVE: https://t.co/bCBt8uUSff pic.twitter.com/BhSJFS1fhV
ബംഗാളിലെ ബഹാരംപൂരില്‍ അധിര്‍രഞ്ജന്‍ ചൗധരിയെ പിന്നിലാക്കി തൃണണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യൂസഫ് പത്താന്‍ പിന്നില്‍
കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗുജറാത്തിലെ ഗാന്ധി നഗറിലെ ബിജെപി സ്ഥാനാർത്ഥിയുമായി അമിത് ഷായ്ക്ക് വിജയം
ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌വ മൊയ്ത്ര മുന്നില്‍
എക്സിറ്റ് പോളുകൾ ബിജെപിക്ക് മുന്നേറ്റം പ്രവചിച്ച ബംഗാളിൽ മമതയുടെ മുന്നേറ്റം. 31 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 10 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.
2019ലെ തിരഞ്ഞെടുപ്പില്‍ 51660 വോട്ട് നേടി റെക്കോര്‍ഡിട്ട ബിഹാറിലെ ഗോപാല്‍ഗഞ്ചിനെ പിന്നിലാക്കിയാണ് ഇന്‍ഡോര്‍ നോട്ടയില്‍ മുന്നിലെത്തിയത്. ഇതുവരെ 1,72,798 വോട്ടുകളാണ ഇന്‍ഡോറില്‍ ലഭിച്ചത്. നോട്ടയ്ക്ക് ലഭിച്ചത്. വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അക്ഷയ് കാന്തി ബാം നാമ നിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപി ചേരുകയായിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് നോട്ട മണ്ഡലത്തില്‍ താരമായത്.
റായ്ബറേലിയിൽ 2019ൽ സോണിയ ഗാന്ധി നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് നിലയിൽ രാഹുൽ ഗാന്ധി കുതിക്കുന്നു
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 292 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ മുന്നണി 233 സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുന്നത്
ബംഗാളിലെ കൃണ്ഷനഗറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൊഹ്‌വ മൊയ്ത്ര മുന്നില്‍
'കിഷോരി ഭയ്യാ, എനിക്കൊരിക്കലും സംശയം തോന്നിയില്ല, നിങ്ങൾ വിജയിക്കുമെന്ന് ആദ്യം മുതൽ എനിക്ക് ഉറപ്പായിരുന്നു. നിങ്ങൾക്കും അമേഠിയിലെ എൻ്റെ പ്രിയ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!', അമേഠിയിൽ വിജയത്തിലേയ്ക്ക് കുതിക്കുന്ന കിഷോരി ലാൽ ശർമ്മയെ അഭിനന്ദിച്ചു കൊണ്ട് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. ബിജെപി നേതാവ് സ്മൃതി ഇറാനിയെക്കാൾ മികച്ച ലീഡുമായി വിജയത്തിലേയ്ക്ക് കുതിക്കുകയാണ് കിഷോരി ലാൽ ശർമ്മ
ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രബാബു നായിഡുവിന്റെ ഗംഭീര തിരിച്ചുവരവ്. കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയര്‍ത്തിയിരിക്കുകയാണ് ടിഡിപി. 132 സീറ്റില്‍ ലീഡ് ചെയ്യുന്ന ടിഡിപി 1 സീറ്റില്‍ വിജയിച്ചു. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. ടിഡിപി സഖ്യത്തില്‍ മത്സരിക്കുന്ന ബിജെപി 7 സീറ്റിലാണ് ലീഡ് ചെയ്യുന്നത്
ഇൻഡ്യ മുന്നണി ഇന്ന് വൈകീട്ട് യോഗം ചേരും. നേതാക്കളെ വിളിച്ച് ഖാര്‍ഗെ. ശരദ് പവാർ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു നേതാവ് നിതീഷ് കുമാർ എന്നിവരുമായി ബന്ധപ്പെട്ടതായും റിപ്പോര്‍ട്ട്
ജമ്മുകശ്മീരിലെ അനന്തനാഗിൽ പിഡിപി നേതാവ് മെഹബൂബ മുഫ്തിക്ക് പരാജയം
കൗണ്ടിംഗിൽ മെല്ലെപ്പോക്ക് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും
ബാരാമതി ലോക്സഭാ മണ്ഡലത്തിൽ എൻസിപി ശരദ് പവാർ വിഭാഗത്തിൻ്റെ സുപ്രിയ സുലൈ മുന്നിൽ
2019ൽ മധ്യപ്രദേശിൽ കോൺഗ്രസ് വിജയിച്ച ഏകസീറ്റിൽ മുൻമുഖ്യമന്ത്രി കമൽനാഥിൻ്റെ മകൻ നകുൽ നാഥിന് തോൽവി
ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ മെയിൻപുരിയിൽ ഡിമ്പിൾ യാദവിന് വിജയം. നേരത്തെ മുലായം സിങ്ങ് യാദവിൻ്റെ മണ്ഡലമായിരുന്നു മെയിൻപുരി
പശ്ചിമ ബംഗാളിലെ ബഹാരംപൂരിൽ കോൺഗ്രസ് നേതാവ് അധിർരഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തി തൃണമൂൽ കോൺഗ്രസിൻ്റെ യൂസഫ് പത്താൻ
ഒറീസയിലെ സാമ്പല്‍പൂരില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിജയം
ബിഹാറിലെ പൂർണ്ണിയ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ആർജെഡി നേതാവ് പപ്പു യാദവിന് ജയം
മഹാരാഷ്ട്രയിലെ കുടുംബ പോരിൽ അന്തിമചിരി ശരദ് പവാറിൻ്റേത്. ബരാമതിയിലെ പവാർ കുടുംബത്തിൻ്റെ പേരാട്ടത്തിൽ ശരദ് പവാറിൻ്റെ മകൾ സുപ്രിയ സുലൈയ്ക്ക് വിജയം. അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ
ബിജെപിയുടെ മാധവി ലതയെ പരാജയപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി ഹൈദരാബാദിൽ നിന്നും വീണ്ടും ലോക്സഭയിലേയ്ക്ക്
രാഹുൽ ഗാന്ധി രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ല ഭരണ ഘടന സംരക്ഷിക്കാനായിരുന്നു പോരാട്ടം. ജനാധിപത്യം രക്ഷിക്കാൻ ആദ്യ സ്റ്റെപ്പ് വെച്ചു കഴിഞ്ഞു ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പോരാടി. വയനാട്, റായ്ബറേലി വിജയം. ഏത് സീറ്റ് നിലനിർത്തുമെന്ന് തീരുമാനിച്ചിട്ടില്ല. തീരുമാനം പിന്നീട്
വിദിഷയിൽ ശിവരാജ് സിങ്ങ് ചൗഹാൻ്റെ വിജയം 8.3 ലക്ഷം വോട്ടിന്
രാമക്ഷേത്രവും ഹിന്ദുത്വ അജണ്ടയും പ്രധാനവിഷയമായി ഉയര്‍ന്നുവന്ന ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യ മുന്നണി സ്വന്തമാക്കിയത് വന്‍മുന്നേറ്റം. ഉത്തര്‍പ്രദേശില്‍ 43 സീറ്റിലാണ് ഇന്‍ഡ്യ മുന്നണി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. എന്‍ഡിഎ 36 സീറ്റുകളില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി 30 സീറ്റില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നു. എന്‍ഡിഎ 17 സീറ്റിലാണ് മഹാരാഷ്ട്രയില്‍ വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.
സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തര്‍പ്രദേശിലെ കനൗജ് തിരിച്ചു പിടിച്ചു
എന്‍ഡിഎ മുന്നണിക്ക് മൂന്നാമതും അധികാരത്തില്‍ എത്തിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പ്രശംസിച്ച് രാജ്‌നാഥ് സിങ്ങ്. 'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരത്തിലെത്തിയത് പാര്‍ട്ടിപ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് രാജ്യവ്യാപകമായി എല്ലാ പ്രവര്‍ത്തകരും മികച്ച നിലയില്‍ അക്ഷീണം പ്രയത്‌നിച്ചു. എല്ലാ ബിജെപി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. അവര്‍ക്ക് എല്ലാ നന്ദിയും അറിയിക്കുന്നു' എന്നായിരുന്നു രാജ്‌നാഥ് സിങ്ങ് എക്‌സില്‍ കുറിച്ചത്.
നഗര മേഖലകളില്‍ എന്‍ഡിഎ നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാമീണ മേഖലകളില്‍ ഇന്‍ഡ്യ മുന്നണിക്ക് നേട്ടം. മെട്രോപോളിറ്റന്‍ നഗരങ്ങളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കി. ദല്‍ഹി, പൂനെ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നേറ്റമുണ്ടാക്കി. യുപിയിലെയും മഹാരാഷ്ട്രയിലെയും ഗ്രാമീണമേഖലകളിൽ ഇൻഡ്യ മുന്നണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്
എന്‍ഡിഎയുടെ വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി. ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. 'മൂന്നാമത് തവണയാണ് എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും ഉന്നമനം എന്ന മന്ത്രത്തിന്റെ വിജയമാണ്' എന്നായിരുന്നു മോദിയുടെ പ്രതികരണം.
എന്‍ഡിഎ 258 സീറ്റുകളില്‍ വിജയിക്കുകയും 31 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ആകെ 291 വോട്ടുകളാണ് എന്‍ഡിഎയുടെ ടാലിയിലുള്ളത്. ഇന്‍ഡ്യ മുന്നണി 182 സീറ്റില്‍ വിജയിക്കുകയും 52 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. 234 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണിയുടെ പട്ടികയിലുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ത്തിയായപ്പോള്‍ എന്‍ഡിഎ 292 സീറ്റുകളിലേയ്ക്ക് ചുരുങ്ങി. 2019ല്‍ 351 സീറ്റുകളായിരുന്നു എന്‍ഡിഎ സഖ്യത്തിനുണ്ടായിരുന്നത്. ഇത്തവണ 240 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 2019ല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകള്‍ കുറവാണ് ലഭിച്ചത്. 2019നെക്കാള്‍ 63 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. 2019ല്‍ ഒപ്പമില്ലാതിരുന്ന തെലുങ്ക് ദേശം പാര്‍ട്ടിയാണ് എന്‍ഡിഎ മുന്നണിയില്‍ സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാമന്‍. 16 സീറ്റുകളാണ് ആന്ധ്രയില്‍ നിന്ന് ടിഡിപി തൂത്തുവാരിയത്. 12 സീറ്റുകള്‍ നേടിയ ജെഡിയുവാണ് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. 2019നെക്കാള്‍ 4 സീറ്റുകളാണ് ജെഡിയുവിന് നഷ്ടമായത്. ശിവസേന 7 സീറ്റുകള്‍ നേടി. 2019ല്‍ അവിഭക്ത ശിവസേനയ്ക്ക് 18 സീറ്റുകളുണ്ടായിരുന്നു. എല്‍ജെപി 5 സീറ്റുകളില്‍ വിജയിച്ചു. സീറ്റുകളും ജെഡിയു ജനസേന പാര്‍ട്ടി എന്നിവര്‍ രണ്ട് സീറ്റുകള്‍ വീതവും നേടി.
എന്‍ഡിഎ 292/543
ബിജെപി-240
ടിഡിപി-16
ജെഡിയു-12
എല്‍ജെപി-5
എല്‍ജെപി-5
ജെഡിഎസ്-2
ജനസേന പാര്‍ട്ടി-2
ആര്‍എല്‍ഡി-2
എഡിഎഎല്‍-1
എജിപി-1
എജെഎസ്‌യുപി-1
എച്ച്എഎംഎസ്-1
എന്‍സിപി-1
എസ്‌കെഎം-1
യുപിപിഎല്‍-1
2019ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിയായിരുന്നു പ്രതിപക്ഷത്തെ നയിച്ചത്. ലോക്സഭയില്‍ 91 സീറ്റായിരുന്നു യുപിഎ മുന്നണിക്കുണ്ടായിരുന്നത്. ബിജെപിക്കെതിരെ വിശാലഐക്യം മുന്‍നിര്‍ത്തി രൂപീകരിച്ച ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായിരുന്നു പ്രധാനപ്പെട്ട പ്രതിപക്ഷ കക്ഷികളെല്ലാം. ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച കക്ഷികളെല്ലാം ചേര്‍ന്ന് 234 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 99 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 2019നെക്കാള്‍ 47 സീറ്റുകളാണ് അധികം നേടിയത്. മുന്നണിയിലെ രണ്ടാമന്‍ സമാജ്‌വാദി പാര്‍ട്ടിയാണ്. 37 സീറ്റുകളാണ് അവരുടെ സമ്പാദ്യം. 2019നെക്കാള്‍ 32 സീറ്റുകളാണ് എസ്പി അധികമായി നേടിയത്. തൃണണമൂല്‍ കോണ്‍ഗ്രസാണ് ഇന്‍ഡ്യ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. 29 സീറ്റുകളാണ് തൃണമൂലിന്റെ അക്കൗണ്ടിലുള്ളത്. 22 സീറ്റുകള്‍ നേടിയ ഡിഎംകെയാണ് മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം 9, എന്‍സിപി ശരദ്പവാര്‍ വിഭാഗം 8, ആര്‍ജെഡി 4, സിപിഐഎം 4, സിപിഐ 2, സിപിഐഎംഎല്‍ 2 എന്നിങ്ങനെയാണ് മുന്നണിയിലെ പ്രധാനകക്ഷികളുടെ സീറ്റ്‌നില.
ഇന്‍ഡ്യ മുന്നണി 234/ 543
കോണ്‍ഗ്രസ്-99
സമാജ്‌വാദി പാര്‍ട്ടി-37
തൃണമൂല്‍ കോണ്‍ഗ്രസ്- 29
ഡിഎംകെ-22
ശിവസേന(യുബിറ്റി)-9
എന്‍സിപി(എസ്പി)-8
സിപിഐഎം-4
ആര്‍ജെഡി-4
ആംആദ്മി പാര്‍ട്ടി-3
മുസ്ലിം ലീഗ്-3
ജെഎംഎം-3
സിപിഐ-2
സിപിഐഎം(എല്‍)-2
ജെകെഎന്‍-2
വിസികെ-2
ഭാരത് ആദിവാസി പാര്‍ട്ടി-1
കെഇസി-1
എംഡിഎംകെ-1
ആര്‍എസ്പി-1
കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഭരണമുന്നണിയെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള അംഗബലം ലോക്‌സഭയില്‍ സ്വരൂപിക്കാന്‍ ഇന്‍ഡ്യ മുന്നണിയെ സഹായിച്ചത് അഞ്ച് സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുന്നേറ്റമാണ് ഇന്‍ഡ്യ സഖ്യത്തിന് തുണയായത്. ഉത്തര്‍പ്രദേശില്‍ 43 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണി നേടിയത്. എന്‍ഡിഎക്ക് ഉത്തര്‍പ്രദേശില്‍ നേടാനായത് 36 സീറ്റുകള്‍ മാത്രമാണ്. മഹാരാഷ്ട്രയില്‍ 29 സീറ്റുകളാണ് ഇന്‍ഡ്യ മുന്നണി നേടിയത്. എന്‍ഡിഎക്ക് ലഭിച്ചത് 18 സീറ്റുകളാണ്. പശ്ചിമബംഗാളില്‍ തൃണമൂല്‍ 29 സീറ്റില്‍ വിജയിച്ചപ്പോള്‍ ഇടതുസഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് 1 സീറ്റിലും വിജയിച്ചു. ഇതോടെ ബംഗാളില്‍ ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് നേട്ടം 30 ആയി. തമിഴ്‌നാട് ഇന്‍ഡ്യ മുന്നണി തൂത്ത് വാരി. ആകെയുള്ള 39 സീറ്റിലും വിജയിച്ചാണ് തമിഴ്‌നാട്ടില്‍ ഇന്ത്യ മുന്നണി കരുത്ത് തെളിയിച്ചത്. രാജസ്ഥാനില്‍ 11 സീറ്റില്‍ വിജയിക്കാന്‍ ഇന്‍ഡ്യ മുന്നണിക്ക് സാധിച്ചിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ആര്‍എസ്പി എന്നിവര്‍ ചേരുന്ന യുഡിഎഫ് 18 സീറ്റില്‍ വിജയിച്ചപ്പോള്‍ ഒരു സീറ്റില്‍ വിജയം സിപിഐഎമ്മിനൊപ്പമായിരുന്നു. ഇതോടെ കേരളത്തില്‍ നിന്നുള്ള ഇന്‍ഡ്യ മുന്നണിയുടെ അംഗസംഖ്യ 19 ആയി മാറി. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 171 സീറ്റാണ് ഇന്‍ഡ്യ സഖ്യം നേടിയത്. മുന്നണി സ്വഭാവത്തില്‍ ഇന്‍ഡ്യ മുന്നണി അണിനിരന്ന ഇവിടങ്ങളില്‍ ആ നിലയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.