സഹോദരിമാരെ കാണാതായി,കൊല്ലപ്പെട്ടെന്ന് കരുതി; ഒരു വർഷത്തിനു ശേഷം ട്വിസ്റ്റ്, അമ്പരപ്പ് മാറാതെ കുടുംബം

ഒരു വർഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന് കരുതി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്.
സഹോദരിമാരെ കാണാതായി,കൊല്ലപ്പെട്ടെന്ന് കരുതി; ഒരു വർഷത്തിനു ശേഷം ട്വിസ്റ്റ്, അമ്പരപ്പ് മാറാതെ കുടുംബം

ഡൽഹി: കൊല്ലപ്പെട്ടെന്ന് കരുതിയ സഹോദരിമാർ ജീവനോടെയുണ്ടെന്നറിഞ്ഞതിന്റെ അമ്പരപ്പിലാണ് ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലെ ഒരു കുടുംബം. സിനിമയെ വെല്ലുന്ന കഥയെന്നാണ് സംഭവത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം മുമ്പാണ് ഇവരെ കാണാതായത്. ഇരുവരും കൊല്ലപ്പെട്ടെന്ന് കരുതി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്.

സീതയും (20) ​ഗീതയും (21) സഹോദരനും മാതാപിതാക്കൾക്കുമൊപ്പം ഡൽഹിയിലാണ് താമസിച്ചിരുന്നത്. 2023 ജനുവരിയിലാണ് ഇരുവരെയും കാണാനില്ലെന്ന് സഹോദരൻ അജയ് പ്രജാപതി പൊലീസിൽ പരാതി നൽകിയത്. സഹോദരിമാരെ തെരയുന്നതിനിടെ ​ഗ്രാമത്തിലുള്ള ഒരു യുവാവ് നടത്തിയ പ്രസ്താവന സംഭവത്തിന്റെ ​ഗതി തന്നെ മാറ്റി. സഹോദരിമാരിൽ ഒരാളുമായി പ്രണയത്തിലാണെന്ന് ആരോപിതനായ ജയ്നാഥും കുടുംബവും അജയ്‍യെ ഭീഷണിപ്പെടുത്തി പറഞ്ഞത് നിനക്കും നിന്റെ സഹോദരിമാരുടെ ​ഗതി വരും എന്നാണ്.

ഇതോടെ പേടിച്ചുപോയ അജയ് പൊലീസ് സ്റ്റേഷനിലെത്തി ജയ്നാഥിനും കുടുംബത്തിനുമെതിരെ കൊലപാതകക്കുറ്റം ആരോപിച്ച് പരാതി നൽകി. എന്നാൽ, തെളിവുകളില്ലാതെ കേസ് എടുക്കാൻ പൊലീസ് വിസമ്മതിച്ചു. തുടർന്ന് അജയ് കോടതിയെ സമീപിക്കുകയും ഒരു വർഷത്തിനു ശേഷം കോടതി നിർദേശത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ​ഗോരഖ്പൂർ പൊലീസ് നാല് മാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സഹോദരിമാർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്. പ്രണയിക്കുന്നവരെ വിവാഹം ചെയ്യാനായി ഇവർ വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്. സഹോദരൻ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഇരുവരും നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തങ്ങളുടെ പേരിൽ ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന് കരുതിയാണ് നേരിട്ട് വന്നതെന്ന് സഹോദരിമാർ പറഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹരിയാന സ്വദേശിയായ വിജേന്ദറിനെയാണ് സീത വിവാഹം ചെയ്തത്. ഇവർക്ക് അഞ്ച് മാസം പ്രായമായ ഒരു പെൺകുഞ്ഞുണ്ട്. സുഹൃത്തായ ഉത്തരാഖണ്ഡ് സ്വദേശി സുരേഷ് റാമിനെ വിവാഹം ചെയ്യാനാണ് ​ഗീത വിടുവിട്ട് പോയത്. ഇവർക്ക് ആറ് മാസം പ്രായമായ ഒരു പെൺകുഞ്ഞ് ഉണ്ട്. ​

Related Stories

No stories found.
logo
Reporter Live
www.reporterlive.com