ധർമേന്ദ്ര പ്രധാനെതിരെ ജനവിധി തേടാൻ ഒരുങ്ങി പിസിസി ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ്

ക്യോജറില്‍ മോഹന്‍ ഹെബ്രാമിനെ മാറ്റി ബിനോദ് ബിഹാരി നായകിനെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അസ്‌കയില്‍ ദേബോകാന്ത് ശര്‍മയാണ് സ്ഥാനാര്‍ഥി.
ധർമേന്ദ്ര പ്രധാനെതിരെ ജനവിധി തേടാൻ ഒരുങ്ങി പിസിസി ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ്

ഡൽ​ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങളിലായി നാല് സ്ഥാനാര്‍ഥികളെക്കൂടെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഒഡിഷയിലെ മൂന്നും പശ്ചിമബംഗാളിലെ ഒന്നും സീറ്റിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഒഡിഷയിലെ മുമ്പ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി. ഒഡിഷയിലെ സംബാല്‍പുരില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ബിജെഡിയിലെ രണ്ടാമനായ സംഘടനാ ജനറല്‍ സെക്രട്ടറി പ്രണബ് പ്രകാശ് ദാസിനുമെതിരെ പ്രദേശ് കോൺ​ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദുലാല്‍ ചന്ദ്ര പ്രധാന്‍ മത്സരിക്കും.

ക്യോജറില്‍ മോഹന്‍ ഹെബ്രാമിനെ മാറ്റി ബിനോദ് ബിഹാരി നായകിനെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. അസ്‌കയില്‍ ദേബോകാന്ത് ശര്‍മയാണ് സ്ഥാനാര്‍ഥി.പഞ്ചിമബംഗാളിലെ കാന്തിയില്‍ ഉര്‍ബശി ഭട്ടാചാര്യ ജനവിധി തേടും. ഒഡിഷയില്‍ 16 നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളേയും കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ചു. ഇതില്‍ മൂന്നുസീറ്റുകളില്‍ നേരത്തെ തീരുമാനിച്ചിരുന്നവരെ മാറ്റി പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com