കാമുകനൊപ്പം ഒളിച്ചോടണം; 
പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

കാമുകനൊപ്പം ഒളിച്ചോടണം; പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

അഞ്ചും മൂന്നും വയസുള്ള മക്കളെയാണ് കൊലപ്പെടുത്തിയത്

റായ്ഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ തടസ്സമായ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കഴുത്തുഞെരിച്ചുകൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. സംഭവത്തില്‍ ശീതള്‍ (25) നെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ഒളിച്ചോടാന്‍ തടസ്സമായതിനാലാണ് ഇവര്‍ അഞ്ചും മൂന്നും വയസുള്ള മക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനൊപ്പമുള്ള ജീവിതം എളുപ്പമാക്കാനായിരുന്നു ഈ ക്രൂരതയെന്നാണ് ഇവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മാര്‍ച്ച് 31നാണ് ശീതള്‍ മക്കളെ കൊലപ്പെടുത്തിയത്. ശീതളിന്റെ ഭര്‍ത്താവ് സദാനന്ദ് പോള്‍ വീട്ടിലെത്തുമ്പോള്‍ കുട്ടികള്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടികളുടെ മരണത്തില്‍ സംശയം തോന്നിയ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സദാനന്ദ് പോളിന്റെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്തയില്‍ പോയി തിരികെ എത്തിയപ്പോഴാണ് മക്കളെ അവശ നിലയില്‍ കണ്ടെതെന്നും ഈ സമയത്ത് ഭാര്യ ശീതള്‍ വീട്ടുജോലികള്‍ ചെയ്യുകയായിരുന്നെന്നുമാണ് യുവാവ് മൊഴി നല്‍കിയത്. വീട്ടിനകത്തേക്ക് മറ്റാരും എത്തിയില്ലെന്ന ശീതളിന്റെ മൊഴിയും കേസില്‍ നിര്‍ണായകമായി.

തുടര്‍ന്ന് പൊലീസുകാര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ശീതളിനെ അറസ്റ്റ് ചെയ്തത്. സായ്‌നാഥ് ജാദവ് എന്ന കാമുകനൊപ്പം പോകാനായി ആയിരുന്നു തുണി വച്ച് മുഖവും മൂക്കും പൊത്തി കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. സായ്‌നാഥ് ജാദവുമായി വിവാഹത്തിന് മുന്‍പ് തന്നെ യുവതി പ്രണയത്തിലായിരുന്നു. തന്റെ വിവാഹത്തിന് ശേഷം സായ്‌നാഥിനെ വിവാഹം ചെയ്യാന്‍ പോലും യുവതി അനുവദിച്ചിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com