ന്യൂഡൽഹി: ലക്‌നൗവിൽ നിർബന്ധിത മതപരിവർത്തനത്തിന് ആളുകളെ പ്രേരിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികനടക്കം 13 പേർക്ക് ജാമ്യം ലഭിച്ചു. ഒരു മാസത്തിനു ശേഷമാണ് ഫാദർ ഡൊമനിക് പിന്റോ അടക്കമുള്ളവർക്ക് ജില്ലാ കോടതി ജാമ്യം നൽകിയിരിക്കുന്നത്.
ഫെബ്രുവരി അഞ്ചിനാണ് ഇവർ അറസ്റ്റിലായത്. ലക്‌നൗ രൂപതയ്ക്ക് കീഴിലുള്ള നവീൻത എന്ന പാസ്റ്ററൽ സെന്ററിൽ നിർബന്ധിത പരിവർത്തനം നടക്കുന്നുവെന്ന് ചില ഹൈന്ദവ സംഘടനകളാണ് പരാതി നല്‍കിയത്. പരാതിയെ തുടർന്ന് വൈദികനടക്കം 13 പേരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.