ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യം തകര്‍ച്ചയിലേക്ക്; മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചേക്കും

ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്.
ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യം തകര്‍ച്ചയിലേക്ക്; മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചേക്കും

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചേക്കും. സംസ്ഥാനത്ത് ബിജെപി- ജെജെപി (ജന്‍നായക് ജനതാ പാര്‍ട്ടി) തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കേന്ദ്രമന്ത്രി അര്‍ജ്ജുന്‍ മുണ്ട, പാര്‍ട്ടി ജനറല്‍ സെക്രട്ടറി തരുണ്‍ ചുങ് എന്നിവരെ നിരീക്ഷകരായി ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്. അതിനിടെ ഖട്ടര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചനയുണ്ട്.

ബിജെപി എംഎല്‍എമാരുടെയും സര്‍ക്കാരിനെ പിന്തുണക്കുന്ന സ്വതന്ത്ര എംഎല്‍എമാരുടെയും യോഗം ഖട്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയായിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 41 എംഎല്‍എമാരായിരുന്നു ഉണ്ടായിരുന്നു. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ ആവശ്യമാണ്.

ഹരിയാനയില്‍ ബിജെപി-ജെജെപി സഖ്യം തകര്‍ച്ചയിലേക്ക്; മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചേക്കും
പൗരത്വത്തിന് അപേക്ഷിക്കാം, വെബ്സൈറ്റ് സജ്ജം; മൊബൈൽ നമ്പറും ഇമെയിലും വേണം

നിലവില്‍ 41 എംഎല്‍എമാര്‍ക്ക് പുറമെ 6 സ്വതന്ത്രരുടെ പിന്തുണയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിന് പുറമേ ഗോപാല്‍ കണ്ടയുടെ ഹരിയാന ലോഖിത് പാര്‍ട്ടിയുടെ പിന്തുണയും ബിജെപിക്ക് ലഭിക്കും. ലോക്‌സഭയിലേക്കുള്ള സീറ്റ് ചര്‍ച്ചകളാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണം. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ വിജയിച്ച ബിജെപി ഇത്തവണ ഒരു സീറ്റ് പോലും ജെജെപിക്ക് നല്‍കാന്‍ തയ്യാറല്ല. രണ്ട് സീറ്റെങ്കിലും വേണമെന്നാണ് ജെജെപി ആവശ്യം. ഈ സാഹചര്യത്തിലാണ് തര്‍ക്കം രൂക്ഷമായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com