കർണാടക: ഇൻസ്റ്റഗ്രാം റീലുകളോടുള്ള ഭാര്യയുടെ ഭ്രമത്തില്‍ മനംനൊന്ത് 34 കാരൻ ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹനുരു ഏരിയയിലാണ് സംഭവം.
കൂലിപ്പണിക്കാരനായിരുന്ന കുമാർ, ഭാര്യയുടെ റീൽസ് അഭിനിവേശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ കുമാറിന്റെ വാക്കുകൾ അവഗണിച്ച് ഭാര്യ വീണ്ടും റീൽസുകൾ എടുക്കുന്നത് ദമ്പതികൾ തമ്മിലുള്ള വഴക്കിന് കാരണമാവുകയും അത് ആത്മഹത്യയ്ക്ക് വഴിയൊരുക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)