'ഗ്യാൻവാപിയിലെ പൂജക്ക് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണം'; അപ്പീലുമായി മസ്ജിദ് ഭരണസമിതി

ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് കോടതി അനുമതി
'ഗ്യാൻവാപിയിലെ പൂജക്ക് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണം'; അപ്പീലുമായി മസ്ജിദ് ഭരണസമിതി

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകി മസ്ജിദ് ഭരണസമിതി. മസ്ജിദ് ഭരണസമിതി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. പൂജയ്ക്ക് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണ‌മെന്ന് സമിതി ആവശ്യപ്പെട്ടു.

മസ്ജിദ് സമിതി നൽകിയ ഹർജി ഉടൻ കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്പീൽ നൽകിയത്. അതേസമയം ഹിന്ദുമത വിശ്വാസികൾ ഹൈക്കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.

കോടതി അനുമതി നൽകിയതിന് പിന്നാലെ ഇന്ന് ​ഗ്യാൻവാപിയിൽ ഹൈന്ദവ വിഭാ​ഗം ആരാധന ന‌ടത്തിയിരുന്നു. ​ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ​ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ​ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് കോടതി അനുമതി. ഇതിന് ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ടായിരുന്നു. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കി. പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ സര്‍വേക്കായി സുപ്രീംകോടതി നിര്‍ദേശപ്രകാരം സീല്‍ ചെയ്തിരിക്കുകയായിരുന്നു ഈ നിലവറ.

'ഗ്യാൻവാപിയിലെ പൂജക്ക് അനുമതി നൽകിയ ഉത്തരവ് റദ്ദാക്കണം'; അപ്പീലുമായി മസ്ജിദ് ഭരണസമിതി
ഗ്യാൻവാപി പള്ളിയിൽ ആരാധന നട‌ത്തി ഹൈന്ദവ സംഘടനകൾ; ബോർഡ് മാറ്റി ക്ഷേത്രമെന്നാക്കി

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com