ഹരിയാനയിൽ വിഷ മദ്യം കഴിച്ച് 19 മരണം; 7 പേർ അറസ്റ്റിൽ

കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്
ഹരിയാനയിൽ വിഷ മദ്യം കഴിച്ച് 19 മരണം; 7 പേർ അറസ്റ്റിൽ

ചണ്ഡീഗഢ്: ഹരിയാനയില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് 19 പേര്‍ മരിച്ചു. യമുനാനഗറിലെ മണ്ഡേബാരി, പഞ്ചേതോ കാ മജ്ര, ഫൂസ്ഗഡ്, സരണ്‍ എന്നീ ഗ്രാമങ്ങളിലെയും അതിനടുത്തുള്ള അംബാല ജില്ലയിലെയും ആളുകളാണ് മരിച്ചത്. മദ്യവില്‍പ്പനക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി.

കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവിന്റെയും ജന്‍നായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവിന്റെയും മക്കളുള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്. എന്നാല്‍ ജീവന് ഭീഷണിയാകുമെന്നതു ഭയന്ന് മദ്യവില്‍പ്പനക്കാര്‍ക്കെതിരെ തുറന്ന് പറയാന്‍ ഗ്രാമവാസികള്‍ ഭയപ്പെടുന്നുവെന്നാണ് വിവരം.

ഉപേക്ഷിക്കപ്പെട്ട ഫാക്ടറിയില്‍ നിര്‍മ്മിച്ച 200 പെട്ടി വ്യാജമദ്യം അംബാല പൊലീസ് പിടിച്ചെടുത്തു.14 ഒഴിഞ്ഞ ഡ്രമ്മുകളും അനധികൃത മദ്യം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com