'അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്കില്ല'; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് ലഭിച്ചാൽ നടപടി

അരളിപ്പൂവ് മരണകാരണമാകുമെന്ന് ആധികാരികമായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല
'അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്കില്ല'; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് ലഭിച്ചാൽ  നടപടി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ അരളിപ്പൂവ് ഉപയോ​ഗിക്കുന്നതിൽ വിലക്കില്ലെന്ന് അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ക്ഷേത്രങ്ങളിൽ പൂജകൾക്കും, നിവേദ്യത്തിനുമായും അരളിപ്പൂവാണ് സാധാരണയായി ഉപയോ​ഗിക്കാറുള്ളത്. അരളിപ്പൂവ് മരണകാരണമാകുമെന്ന് ആധികാരികമായി ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. അത്തരത്തിൽ റിപ്പോർട്ട് ലഭിക്കുകയാണങ്കിൽ അരളിപ്പൂവിൻ്റെ ഉപയോ​ഗം നിരോധിക്കണമെന്ന കാര്യം ​ഗൗരവമായി ആലോചിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം യുകെയിലേക്ക് ജോലിക്ക് പോകാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ കുഴഞ്ഞു വീണു മരിച്ചത് അരളിച്ചെടിയിലെ വിഷാംശം കാരണമെന്ന് നി​ഗമനം. അരളിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശം ഉണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ആന്തരികാവയങ്ങളുടെ പരിശോധനാഫലം വന്നാൽ മാത്രമേ അരളിയാണോ യഥാർത്ഥ മരണ കാരണം എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. മരണ കാരണം ​ശാസ്ത്രീയമായി തെളിയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സൂര്യയെ മരണത്തിലേക്ക് നയിച്ചത് അരളിച്ചെടിയുടെ വിഷാംശമാണോ എന്ന് സംശയമുണ്ട്.

ഏപ്രിൽ 28ന് രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് സൂര്യ യുകെയിലേക്ക് പോകാനിരുന്നത്. ഇതിനായി രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. ആലപ്പുഴയിൽ എത്തിയത് മുതൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു.

ഹൃദയസ്തംഭനം എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും അരളി ചെടിയുടെ പൂവും ഇലയും ഉള്ളിൽ ചെല്ലുന്നത് ഹൃദയസ്തംഭനത്തിനു കാരണം ആയേക്കാം എന്നാണ് നി​ഗമനം. സൂര്യയെ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറും അരളിച്ചെടിയുടെ വിഷം മരണ കാരണം ആയേക്കാം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യയുടെ ആമാശയത്തിൽ നിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇലയും പൂവും ചവച്ചു തുപ്പിയതിനാൽ ചാറ് മാത്രം ഉള്ളിൽ ചെന്നതാവാം എന്നാണ് അനുമാനം.

അരളി ചെടിയുടെ എല്ലാ ഭാഗങ്ങളും വിശാംഷം ഉള്ളതാണ്. അത് പ്രധാനമായും ബാധിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ്. അരളിയിൽ അടങ്ങിയിരിക്കുന്ന ഗ്ലൈക്കോ സൈഡുകളുണ്ട് അവ രാസഘടകങ്ങളാണ്. അത് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ച് സ്പന്ദനത്തിൽ വ്യതിയാനം ഉണ്ടാക്കി ഹൃദയസ്തംഭനം പോലുള്ള പ്രശ്ങ്ങൾ വന്നു പെട്ടെന്ന് മരണം സംഭവിക്കാമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

'അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്കില്ല'; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് ലഭിച്ചാൽ  നടപടി
പാല പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ ബസിൻ്റെ പിൻചക്രം തലയിൽ കയറിയിറങ്ങി ഒരാൾ മരിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com