അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്; മെമ്മറി കാർഡ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും: ഡ്രൈവർ യദു

താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു
അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്; മെമ്മറി കാർഡ് ഡിലീറ്റ് ചെയ്തിട്ടുണ്ടാകും: ഡ്രൈവർ യദു

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ പ്രതികരണവുമായി യദു. അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നതെന്നും അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും യദു പ്രതികരിച്ചു. താനൊരു സാധാരണ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണെന്നും യദു റിപ്പോർട്ടറിനോട് പറഞ്ഞു.

താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന പേരിൽ മുൻപ് ഒരു സ്ത്രീ നൽകിയ പരാതി രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു സ്ത്രീ നൽകിയ പരാതിയാണത്. നിയമപരമായി മുന്നോട്ട് പോയ കേസിൽ തന്നെ വെറുതെവിട്ടിരിക്കുന്നുവെന്ന് കോടതി വിധിക്കുകയായിരുന്നുവെന്നും യദു വ്യക്തമാക്കി.

യദുവിന്റെ വാക്കുകൾ

ഞാൻ സാധാ ഒരു ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണ്. ക്യാമറ വർക്കിങ് ആയിരുന്നു. ബസിനുള്ളിൽ സ്‌ക്രീനുണ്ടായിരുന്നു. സാധാരണ ഈ ദൃശ്യങ്ങൾ സിഎംഡിയുടെ ഓഫീസിൽ റെക്കോർഡ് ആവേണ്ടതാണ്. അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നത്. അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകും. ഞാൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നുള്ളത് അവർക്കാണ് തെളിയിക്കേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com