എറണാകുളം: വാക്കുതർക്കത്തിനെ തുടർന്ന് യുവാവ് തലക്കടിയേറ്റ് മരിച്ചു. വിടാക്കുഴ കോളപ്പാത്ത് വീട്ടിൽ സുനിൽ (45) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരിയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രതി അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. അയ്യപ്പനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകുനേരം ആറുമണിയോടെയാണ് സംഭവം.
പ്രതി അയ്യപ്പനും മരിച്ച സുനിലും സുഹൃത്തുക്കളാണ്. ഇരുവരും സുനിലിന്റെ വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടയിൽ അയ്യപ്പനെ വിളിക്കാൻ വന്ന മകനെ സുനിൽ ഉപദ്രവിച്ചു. ഇത് കണ്ടുകൊണ്ട് വന്ന അയ്യപ്പൻ സുനിലിനെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.