ജയരാജന്‍, ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല; കെ സി വേണുഗോപാല്‍

'ജയരാജനെ ബലിയാടാക്കി'
ജയരാജന്‍, ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ല; കെ സി വേണുഗോപാല്‍

ആലപ്പുഴ: ഇ പി ജയരാജന്‍, ജാവദേക്കര്‍ കൂടിക്കാഴ്ച മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ട് കെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. ജാവദേക്കറേ കുറിച്ച് ഒന്നും പറഞ്ഞില്ല. കൃത്യമായ ഡീല്‍ ആണ് നടന്നത്. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണ്. അത് പുറത്തായപ്പോള്‍ ജയരാജന്‍ ബലിയാടായി. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ല. ഇരുകൂട്ടരും മറുപടി പറയണം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസനീയമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന യഥാര്‍ത്ഥ ആളുകളുടെ വോട്ടുകള്‍ ഇത്തവണ യുഡിഎഫിന് ലഭിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫിന് മേധാവിത്വമുള്ള ബൂത്തുകളിലാണ് ഇന്നലെ വോട്ടെടുപ്പ് തടസപ്പെടുകയോ വൈകുകയോ ചെയ്തത്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ ഹൈജാക്ക് ചെയ്തു.

പോളിംഗ് ശതമാനം കുറക്കലായിരുന്നു ലക്ഷ്യം. പക്ഷേ അവരുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. യുഡിഎഫ് അനുകൂല തരംഗം കേരളത്തില്‍ അലയടിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരവും അലയടിച്ചു. പാര്‍ട്ടി ഇത് ഗൗരവമായി ഏറ്റെടുക്കും. നിയമ നടപടിയിലേക്ക് നീങ്ങും. സി ആര്‍ മഹേഷ് എംഎല്‍എക്കെതിരായ കേസ് അംഗീകരിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് എങ്കിലും പൊലീസ് നിഷ്പക്ഷമാകണം. വാദിയെ പ്രതിയാക്കി കേസെടുത്തു. മോദി അവിടെ ചെയ്യുന്നത് പിണറായി ഇവിടെ ചെയ്യുന്നു. എങ്ങനെയും വിജയിക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തും ജാഗ്രതക്കുറവുണ്ടായെന്നും വേണുഗോപാല്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com