സിപിഐഎമ്മിന് പരാജയഭീതി; വോട്ടെടുപ്പിന് മുമ്പേ അക്രമം തുടങ്ങി; വി ഡി സതീശന്‍

'എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണം'
സിപിഐഎമ്മിന് പരാജയഭീതി; വോട്ടെടുപ്പിന് മുമ്പേ അക്രമം തുടങ്ങി; വി ഡി സതീശന്‍

തിരുവനന്തപുരം: പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുന്‍പേ സിപിഐഎം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്യ പ്രചരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഐഎം ക്രിമിനലുകള്‍ ബോധപൂര്‍വ്വം അക്രമം നടത്തുകയായിരുന്നു. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സിപിഐഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

നിരവധി കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എംഎല്‍എക്കും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്‍ കര്‍ശന നടപടി സ്വീകരിക്കണം. പരാജയം ഉറപ്പിച്ച സിപിഐഎം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പൊലീസ് ജാഗ്രത പലിക്കണം. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com