ആലപ്പുഴ: ചെന്നിത്തല കാരാഴ്മയിൽ വിവാഹാലോചന നിരസിച്ചതിന് വീട് കയറി ആക്രമണം നടത്തിയ കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ പിടിയിൽ. അഞ്ച് പേർക്ക് വെട്ടേറ്റു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ ഭാര്യ നിർമ്മല മകൻ സുജിത്ത്, മകൾ സജിന റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു എന്നിവർക്കാണ് വെട്ടേറ്റത്. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
റാഷുദ്ദീന്റെ മകൾ സജിന വിവാഹാലോചന നിരസിച്ചതിനെ തുടർന്നുണ്ടായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ റാഷുദ്ദീനെയും സജിനയേയും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.