തിരുവനന്തപുരത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപം; രണ്ട് പേർ പൊലീസ് പിടിയിൽ

സിഡിഎമ്മിൽ നിക്ഷേപിച്ച 500ൻ്റെ 8 നോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കളളനോട്ട് നിർമ്മാതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം
തിരുവനന്തപുരത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപം; രണ്ട് പേർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. കാട്ടാക്കട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആര്യനാട് സ്വദേശികളായ ജയൻ, ബിനീഷ് എന്നിവരെയാണ് പൊലീസ് പിടിയിലായത്. ഇവർ സിഡിഎമ്മിൽ നിക്ഷേപിച്ച 500ൻ്റെ 8 നോട്ടുകൾ കള്ളനോട്ടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ജയൻ, ബിനീഷ് എന്നിവരാണ് കള്ളനോട്ട് നിർമാണത്തിന് പിന്നിൽ. പ്രതികൾ ഇതിന് മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പൊലീസിൻ്റെ സംശയം. കൂടുതൽ കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെയാണ് പൂവച്ചൽ എസ്ബിഐയുടെ സിഡിഎം മെഷീനിൽ ഇവർ കള്ളനോട്ട് നിക്ഷേപിച്ചത്. സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയും പണം നിക്ഷേപിച്ച അക്കൗണ്ട് കണ്ടെത്തി കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളും അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ പരിശോധിച്ച പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളുടെ അമ്മയുടെ അക്കൗണ്ടിലേക്കാണ് കള്ളനോട്ട് നിക്ഷേപിച്ചത്. ഇതിൽ ബിനീഷാണ് കള്ളനോട്ട് നിർമാണത്തിലെ പ്രധാനി. ബന്ധുവായ ജയൻ്റെ വീട്ടിലാണ് നോട്ട് നിർമ്മാണത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി കള്ളനോട്ട് നിർമ്മിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ജയൻ്റെ വീട്ടിൽ നിന്ന് പേപ്പറുകൾ, കമ്പ്യൂട്ടർ, പ്രിൻ്റർ, സ്കാനർ, മഷി ഉൾപ്പെടെ കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ കൂടുതൽ നോട്ടുകൾ പ്രിൻ്റ് ചെയ്തു വിതരണം ചെയ്തിട്ടുണ്ടോ എന്നും, മറ്റെവിടെയെങ്കിലും ഇതേ രീതിയിൽ നോട്ടുകൾ മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിച്ചു.

തിരുവനന്തപുരത്ത് സിഡിഎം മെഷീനിൽ കള്ളനോട്ട് നിക്ഷേപം; രണ്ട് പേർ പൊലീസ് പിടിയിൽ
വോട്ടര്‍മാര്‍ക്ക് പണം നല്‍കാന്‍ ശ്രമമെന്ന് ആരോപണം; പരാതിയിൽ പ്രതികരിച്ച് ബിജു രമേശ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com