ബിജെപി പിണറായിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു; 
രാഹുല്‍ ഗാന്ധി

ബിജെപി പിണറായിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു; രാഹുല്‍ ഗാന്ധി

' രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്'

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നര് രാജ്യത്തിന്റെ സമ്പത്ത് മുഴൂവന്‍ അദാനിക്ക് നല്‍കാനാണെന്ന് രാഹുല്‍ ഗാന്ധി. പാലക്കാട് യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ എല്ലാ സമ്പത്തും ഒരാള്‍ക്ക് മാത്രം നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയുടെ വേണ്ടപ്പെട്ടവര്‍ക്ക് സമ്പത്ത് നല്‍കാനാണ്. രാജ്യത്ത് എവിടെ പോയാലും അദാനിയുടെ പേര് മാത്രമേ കാണാന്‍ കഴിയു. അദാനിയുടെ ഓഹരി കുതിച്ചുയരുകയാണ്.

പല ഭാഷകള്‍, സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. പൂചെണ്ട് പോലെ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യ. എല്ലാം ചേരുമ്പോഴാണ് ഇന്ത്യ മനോഹരമാകുന്നത്. ഒരു ഇന്ത്യക്കാരനെ മറ്റൊരു ഇന്ത്യക്കാരനുമായി പോരടിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തൊഴില്ലിലായ്മ, വിലക്കയറ്റം എന്നിവ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ദേശീയ മാധ്യമങ്ങളെ നരേന്ദ്ര മോദിയുടെ സഹായികളാണ് നിയന്ത്രിക്കുന്നത്.

അസമത്വം ഇല്ലാതാകാന്‍ കോണ്‍ഗ്രസ് വരണം. ലാഭം മുഴുവന്‍ പോകുന്നത് രാജ്യത്തെ അതി സമ്പന്നരിലേക്കാണ്. 25 അതിസമ്പന്നരായ ഇന്ത്യക്കാരുടെ 16 ലക്ഷം കോടി കടം നരേന്ദ്ര മോദി തള്ളി കളഞ്ഞു. രാജ്യത്തെ അസമത്വം ഇന്‍ഡ്യ മുന്നണിയുടെ സര്‍ക്കാര്‍ നേരിടും. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ തൊഴിലില്ലായ്മ നേരിടാനുള്ള പദ്ധതി നടപ്പാക്കും. തീര്‍ച്ചയായും ലോകം നമ്മുടെ ഈ ആശയം പിന്‍പ്പറ്റും. അങ്കണ്‍വാടി, ആശ വര്‍ക്കര്‍മാരുടെ ശബളം ഇരട്ടിയാക്കും. മോദി സ്ത്രീ സംവരണ ബില്‍ നടപ്പാക്കി എന്ന് പറയുന്നു. പക്ഷേ ഇത് യാഥാര്‍ഥ്യമാക്കാന്‍ പത്ത് വര്‍ഷം വേണമെന്നാണ് പറയുന്നത്. ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ ഉടന്‍ സ്ത്രീകള്‍ക്കായുള്ള പദ്ധതി നടപ്പാക്കും. അഗ്‌നിപഥ് പദ്ധതി ഇന്ത്യന്‍ ആര്‍മിക്ക് അപമാനമാണ്

പദ്ധതി കൊണ്ടുവന്നിട്ടുള്ളത് രാജ്യത്തെ കൊള്ളയടിക്കാനാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ലക്ഷം ജോലി ഒഴിവുകള്‍ നികത്തും. കര്‍ഷകരുടെ സാധാരണക്കാരുടെ മകള്‍ക്ക് യാതൊരു അവസരവും രാജ്യത്തില്ല. ലക്ഷകണക്കിന് ചെലവാക്കി പഠിച്ചവര്‍ ചുമട് ചുമന്ന് ജീവിക്കുന്ന അവസ്ഥയാണ് രാജ്യത്തിലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. കോണ്‍ഗ്രസ് തൊഴിലാളികള്‍ക്ക് 400 രൂപ മിനിമം വേതനം നടപ്പാക്കും. ഞാന്‍ ബിജെപിയോട് പോരാടുകയാണ്. ബിജെപിയും ഇത് പറയുന്നു. ആശയപരമായി അവരോട് എങ്ങനെ യുദ്ധം ചെയ്യുമെന്നാണ് ഒരോ പുലര്‍വേളയിലും ഞാന്‍ ചിന്തിക്കുന്നത്. ബിജെപി ചിന്തിക്കുന്നത് എന്നെ എങ്ങനെ വ്യക്തിപരാമയാി നേരിടാമെന്നാണ്. ബിജെപിയെ എതിര്‍ക്കുന്നതിന് വലിയ വില ഞാന്‍ നിത്യേന നല്‍കുന്നു. അവരുടെ മാധ്യമങ്ങള്‍ എന്നെ ആക്രമിക്കുന്നു. അവര്‍ എന്റെ ലോക്‌സഭാ അംഗത്വവും എടുത്ത് കളഞ്ഞു. പക്ഷേ സുപ്രീം കോടതി എന്നെ വീണ്ടും ലോക്‌സഭയിലെത്തിച്ചു.

എനിക് ആയിരകണക്കിന്ന് വീടുകള്‍ ഇന്ത്യയിലുടനീളമുണ്ട്. ബിജെപി നിങ്ങളുടെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നില്ല എന്നതില്‍ അതിശയം തോന്നുന്നു. ഡല്‍ഹി മുഖ്യമന്ത്രിയുള്‍പ്പടെ ജയിലിലാണ്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായിയെ മാത്രം ബിജെപി ആക്രമിക്കുന്നില്ല. ഞാന്‍ 24 മണിക്കൂറും ബിജെപിയെ ആക്രമിക്കുന്നു. പക്ഷേ പിണറായി 24 മണിക്കൂറും എന്നെ ആക്രമിക്കുന്നു. ജനങ്ങള്‍ ഇതെല്ലാം ചിന്തിക്കണം.

മലയാളിയുടെ ആത്മവീര്യത്തെ കുറിച്ച് എനിക്കറിയം. മലയാളി ലോകത്തിന് എല്ലാ മേഖലയിലും പാഠമാണ്. അബ്ദു റഹീമിനെ സംരക്ഷിക്കാന്‍ കേരളം നടത്തിയ ശ്രമം ലോകം കണ്ടതാണ്. അയാളെ രക്ഷിക്കാന്‍ ആരും മതവും ജാതിയും നോക്കിയില്ല. നിങ്ങളെ വിഭജിക്കാന്‍ കാത്തിരുന്നവര്‍ക്കുള്ള ഉത്തരമായിരുന്നു അത്. നിങ്ങള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ പോരാടുന്ന ഭടനാണ് ഞാനെന്നും മോദി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com