മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാന്‍ എംഡിഎംഎ കാറിൽ വെച്ച കേസ്; ഒരാൾ കൂടി പിടിയിൽ

വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സ് സൈറ്റിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചതിനു പൊലീസിന് വിവരം നല്‍കുകയായിരുന്നു
മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാന്‍ എംഡിഎംഎ കാറിൽ വെച്ച കേസ്; ഒരാൾ കൂടി പിടിയിൽ

സുൽത്താൻ ബത്തേരി: മുന്‍ ഭാര്യയെയും അവരുടെ ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനായി കാറില്‍ എംഡിഎംഎ ഒളിപ്പിച്ചു വെച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ചീരാൽ കവിയിൽ വീട്ടിൽ കെ ജെ ജോബിനെയാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദമ്പതികളെ ഫോണിൽ വിളിച്ച് ഇവരുടെ ലക്ഷ്യ സ്ഥലത്തെത്തിച്ചത് ജോബിനായിരുന്നു.

ഫെബ്രുവരി 17നാണ് സംഭവം നടന്നത്. ചീരാല്‍ സ്വദേശിയായ മുഹമ്മദ് ബാദുഷയാണ് (26) മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. ചീരാല്‍ കുടുക്കി സ്വദേശി പുത്തന്‍പുരക്കല്‍ പി എം മോന്‍സി (30) എന്നയാളെ 10,000 രൂപ കൊടുത്ത് ബാദുഷ കൃത്യം ചെയ്യിപ്പിക്കുകയായിരുന്നു. മോന്‍സിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ബാദുഷ ഒളിവിലാണ്. പ്രതിയെ കണ്ടെത്താനും ഗൂഢാലോചനയില്‍ മറ്റു പങ്കാളികളുണ്ടോ എന്നറിയാനും പൊലീസ് ശ്രമം തുടങ്ങി.

വില്‍പ്പനയ്ക്കായി ഒഎല്‍എക്‌സ് സൈറ്റിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ചതിനു ശേഷം പൊലീസിന് വിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തുനിന്നു വരുന്ന കാറില്‍ എംഡിഎംഎ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടു കൂടിയായിരുന്നു ബത്തേരി സ്‌റ്റേഷനില്‍ ലഭിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച കാറില്‍നിന്നും 11.13 ഗ്രാം എംഡിഎംഎ കണ്ടെടുത്തുവെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പൊലീസിനു ബോധ്യപ്പെടുകയായിരുന്നു.

മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കുടുക്കാന്‍ എംഡിഎംഎ കാറിൽ വെച്ച കേസ്; ഒരാൾ കൂടി പിടിയിൽ
മേയറിന്റേത് മുഖ്യന്റെ ശബ്ദം, തൃശൂരിൽ അന്തർധാര വ്യക്തമായി; സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ കെ മുരളീധരന്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com