കള്ളുകുടിയോ പുകവലിയോ ഇല്ല,ഗാന്ധിയന്‍; ആന്‍റണി കോണ്‍ഗ്രസിന് വേണ്ടി എന്തുചെയ്തു? എം എന്‍ കാരശ്ശേരി

അനിലിനെതിരെ എ കെ ആന്റണി പ്രചാരണത്തിനിറങ്ങണം, എഫക്ട് 20 മണ്ഡലങ്ങളിലും ഉണ്ടാവുമെന്നും എംഎന്‍ കാരശ്ശേരി
കള്ളുകുടിയോ പുകവലിയോ ഇല്ല,ഗാന്ധിയന്‍; ആന്‍റണി കോണ്‍ഗ്രസിന് വേണ്ടി എന്തുചെയ്തു? എം എന്‍ കാരശ്ശേരി

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍ എം എന്‍ കാരശ്ശേരി. കോണ്‍ഗ്രസിന്റെ നിര്‍ജീവിതയ്ക്കുള്ള ഉദാഹരണമാണ് എകെ ആന്റണിയെന്ന് കാരശ്ശേരി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മകനുമായ അനില്‍ ആന്റണിക്കെതിരെ എ കെ ആന്റണി പ്രചരണത്തിന് ഇറങ്ങണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് പോയില്ലെങ്കിലും ആന്റണി പത്തനംതിട്ടയില്‍ മാത്രം പോകണം, അതിന്റെ ഇഫക്ട് 20 മണ്ഡലത്തിലും പ്രതിഫലിക്കുമെന്ന് കാരശ്ശേരി പറഞ്ഞു.

'നേതാവാണോ എ കെ ആന്റണി. പത്തനംതിട്ടയില്‍ അനില്‍ ആന്റണി മത്സരിക്കുമ്പോള്‍ അദ്ദേഹം അവിടെ പോയി പ്രസംഗിക്കണ്ടേ. ഇവിടുത്തെ ഗാന്ധിയനാണ് ആന്റണി. കള്ളുകുടിക്കില്ല. പുകവലിക്കില്ല, ഇറച്ചിയും മീനും കഴിക്കില്ല. ഇതൊക്കെ ശരിയാണ്. 28 വര്‍ഷം രാജ്യസഭാ എംപിയായിരുന്നയാളാണ് എ കെ ആന്റണി. കോണ്‍ഗ്രസില്‍ നിന്നും കിട്ടാവുന്നതെല്ലാം കിട്ടി. പ്രധാനമന്ത്രിയായില്ലന്നേയുള്ളൂ. എന്നിട്ട് കോണ്‍ഗ്രസിന് വേണ്ടി എന്താണ് അദ്ദേഹം ചെയ്തത്. കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങണ്ടേ? മകന്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമ്പോള്‍ എ കെ ആന്റണി കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങണം. 20 ലോക്‌സഭാ മണ്ഡലത്തിലും പോകണ്ട. ഒറ്റ മണ്ഡലത്തില്‍ പോയാല്‍ മതി. അതിന്റെ എഫക്ട് 20 മണ്ഡലങ്ങളിലും ഉണ്ടാവും.' റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം എന്‍ കാരശ്ശേരിയുടെ പ്രതികരണം.

കള്ളുകുടിയോ പുകവലിയോ ഇല്ല,ഗാന്ധിയന്‍; ആന്‍റണി കോണ്‍ഗ്രസിന് വേണ്ടി എന്തുചെയ്തു? എം എന്‍ കാരശ്ശേരി
പ്രിയങ്ക കാണാന്‍ ഇന്ദിരയെപോലെ സുന്ദരിയാണ്; പക്ഷെ ത്യാഗത്തിന്റേതാണ് മഹിമ: എംഎന്‍ കാരശ്ശേരി

കോണ്‍ഗ്രസിന്റെ നിര്‍ജീവിതക്കുള്ള ഉദാഹരണമാണ് എകെ ആന്റണി. പത്മജക്കും അനില്‍ ആന്റണിക്കും എന്തെങ്കിലും കിട്ടിയത് അവരുടെ ഗുണം കൊണ്ടല്ല. അവര്‍ പോയ വകയില്‍ ആരും കോണ്‍ഗ്രസ് വിട്ടിട്ടില്ല. ആകെയുള്ള മേല്‍വിലാസം പിതാക്കന്മാരാണെന്നും കാരശ്ശേരി പറഞ്ഞു. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് താനടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും കാരശ്ശേരി വ്യക്തമാക്കി.

'ഞാന്‍ കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസുകാരന്റെ മകനായി ജനിച്ചുവളര്‍ന്നയാളാണ്. മാതൃഭൂമി കോണ്‍ഗ്രസ് പത്രമായിരുന്നപ്പോള്‍ അതില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയയാളാണ്. ഇതൊക്കെയാണെങ്കിലും കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്നു. പക്ഷെ, ഈ സാഹചര്യത്തിൽ ഞാനടക്കമുള്ളവര്‍ കോണ്‍ഗ്രസ് തിരിച്ചുവരണം എന്നാഗ്രഹിക്കുന്നു. ഭരണകക്ഷിയായിട്ടോ ശക്തമായ പ്രതിപക്ഷമായോ കോണ്‍ഗ്രസ് ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു.' കാരശ്ശേരി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com