ശക്തമായ തിരതള്ളല്‍; വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു

രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു
ശക്തമായ തിരതള്ളല്‍; വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു

തിരുവനന്തപുരം: വലിയതുറ കടല്‍പ്പാലം രണ്ടായി വേര്‍പെട്ടു. ശക്തമായ തിരതള്ളലില്‍ കടൽപ്പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തകര്‍ന്നത്. 1959-ലാണ് 'രാജ തുറെ കടല്‍പ്പാലം' എന്ന വലിയതുറ കടല്‍പ്പാലം പുനര്‍നിര്‍മ്മിച്ചത്. രണ്ട് വര്‍ഷം മുമ്പ് പാലത്തിന്റെ കവാടം തിരയടിയില്‍ വളഞ്ഞിരുന്നു.

ഇത് പുനര്‍നിര്‍മിക്കുമെന്ന് അന്നത്തെ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്ഥലം സന്ദര്‍ശിക്കവെ പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.1825-ലായിരുന്നു ആദ്യത്തെ ഉരുക്കുപാലം നിര്‍മിച്ചത്. ഇത് 1947-ല്‍ എം വി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകര്‍ന്നു. അപകടത്തില്‍ നിരവധിപേര്‍ മരിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടാവുകയും പിന്നാലെ ഇപ്പോഴത്തെ പാലം പുനര്‍നിര്‍മിക്കുകയുമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com